കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാനസർക്കാരിന്റെ തലവൻ എന്നനിലയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെന്നും മരുമകനെ ക്ഷണിക്കണമെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
കേന്ദ്രസർക്കാരിന്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. കൂടെ ആരു വരണമെന്നത് അദ്ദേഹം മുൻകൂട്ടി തീരുമാനിക്കേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന് അവർക്കറിയാം.
വിവാദങ്ങൾ തെരഞ്ഞുനടക്കുന്ന പാർട്ടിയാണ് സിപിഎം. ഇപ്പോൾ എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.