തലശേരി: വോട്ട് എണ്ണിക്കഴിഞ്ഞു വിജയിച്ചതറിഞ്ഞപ്പോൾ വിജയി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായി വീണു. കോൺഗ്രസിലെ ഷർമിളയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായത്.
അഞ്ചു തവണ മത്സരിച്ചു പരാജയപ്പെട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവങ്ങാട് വാർഡിൽനിന്നാണ് ഷർമിള വിജയിച്ചത്.
സിപിഎമ്മിലെ രേഷ്മയെയാണു 83 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്മയ്ക്ക് 358 വോട്ടും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറു വോട്ടിനായിരുന്നു ഷർമിള പരാജയപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ഷർമിള.