കണ്ണൂർ: കേരളത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണു പാലക്കാട് കരോൾ സംഘത്തിന് നേരേയുണ്ടായ അക്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കു നേരേ വലിയ തോതിലുള്ള അക്രമങ്ങൾ നടക്കുന്നത്. കരോൾ സംഘങ്ങൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നു.കണ്ണൂർ: കേരളത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണു പാലക്കാട് കരോൾ സംഘത്തിന് നേരേയുണ്ടായ അക്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ.
രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കു നേരേ വലിയ തോതിലുള്ള അക്രമങ്ങൾ നടക്കുന്നത്. കരോൾ സംഘങ്ങൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നു. ക്രിസ്മസ് ദിവസം അവധി പോലും കൊടുക്കരുത് എന്നുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നു.
കേരളത്തിൽ പാലക്കാട്ടുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണ്. ക്രിസ്മസ് കരോളുമായി പോയ ആളുകളെ ബിജെപിക്കാർ ആക്രമിച്ചു. ആ അക്രമം നടത്തിയ ആളുകളെ ഒരിക്കലും ന്യായീകരിക്കാൻ പാടില്ല. അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. സിപിഎമ്മും ബിജെപിയും തമ്മിൽ ശക്തമായ അന്തർധാര നിലനിൽക്കുന്നുണ്ട്. വിസിമാരുടെ നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുകളിയെപ്പറ്റി മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം.
എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും വിസിക്കെതിരേയും ഗവർണർക്കെതിരേയും സമരം ചെയ്തു. സമരം ചെയ്ത ആളുകളെ മുഴുവൻ വഞ്ചിച്ചുകൊണ്ട് മുഖ്യമന്ത്രി ബിജെപിയുമായി ചേർന്ന് കുരങ്ങൻ അപ്പം പങ്കുവച്ചതുപോലെ ഇപ്പോൾ വിസി സ്ഥാനം പങ്കുവച്ചിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. സിപിഎം-ബിജെപി അന്തർധാര നിലനിൽക്കുന്നതുകൊണ്ടാണ് കരോൾസംഘത്തെ ആക്രമിച്ച ആളുകളെ പിടികൂടുന്നതിൽ സർക്കാർ വലിയ വൈമുഖ്യം കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.