Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Century

കാലാതിവർത്തിയായ നേതൃത്വത്തിന്‍റെ കാൽ നൂറ്റാണ്ട്

ഏതൊരു ദീർഘവീക്ഷണമുള്ള നേതൃത്വവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് കാലത്തിന്‍റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും സമൂഹത്തിന്‍റെ നന്മയ്ക്കായി സ്വയം സമർപ്പിച്ചുകൊണ്ടുമാണ്. ശ്ലൈഹിക ശുശ്രൂഷയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കാൽ നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനവും നേതൃപാടവവും കേരളീയ പൊതുസമൂഹത്തിലും ആഗോളതലത്തിലും ഒരുപോലെ മാതൃകാപരമാണ്.

ശക്തമായ ദൈവാശ്രയബോധവും കഠിനാധ്വാനവും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സവിശേഷ കഴിവും യുക്തിസഹമായി കാര്യങ്ങളെ വിലയിരുത്താനുള്ള പാടവവും പിതാവിന്‍റെ വലിയ സവിശേഷതകളാണ്. സഭയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിന്‍റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിതാവിന്‍റെ ജീവിതം ദേശത്തിനു വലിയ അനുഗ്രഹമാണ്. 

►വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും ദീർഘവീക്ഷണവും

ആത്മീയം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്ന് പ്രധാന മേഖലകളെ സമഗ്രമായി ഏകോപിപ്പിക്കുന്നതിൽ അഭിവന്ദ്യ പിതാവ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദൈവജനത്തിന്‍റെ ബൗദ്ധികവും മാനുഷികവുമായ സാധ്യതകളെ വർധിപ്പിക്കാനും അവയെ പൊതുസമൂഹത്തിന്‍റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും പിതാവ് നിരന്തരം പരിശ്രമിച്ചു.

മാർ ഈവാനിയോസ് കോളജ് ഉൾപ്പെടെ പതിനെട്ടോളം കലാലയങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനെ "മാർ ഈവാനിയോസ് വിദ്യാനഗർ' എന്ന് നാമകരണം ചെയ്‌തത്‌ പിതാവിന്‍റെ ദീർഘവീക്ഷണത്തിന്‍റെ അടയാളമാണ്. കാലോചിതമായ നവീകരണങ്ങളിലൂടെയും അത്യാധുനിക കെട്ടിടങ്ങളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും നിർമാണത്തിലൂടെയും ഈ വിദ്യാഭ്യാസ സമുച്ചയത്തെ അദ്ദേഹം ലോകനിലവാരത്തിലേക്ക് ഉയർത്തി.

2012ൽ മാർ ഗ്രിഗോറിയോസ് ലോ കോളജിന് തുടക്കം കുറിച്ചു. 2014ൽ പാറശാല ഭദ്രാസനത്തിൽ നെല്ലിക്കാട് മദർ തെരേസ കോളജും സാന്തോം ആർട്‌സ് ആൻഡ് സയൻസ് കോളജും സ്ഥാപിക്കുന്നതിനും പിതാവ് നേതൃത്വം നൽകി.

നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിൽ സ്ഥിതിചെയ്യുന്ന ലോകനിലവാരത്തിലുള്ള ബിസിനസ് കേന്ദ്രവും നെറ്റ്‌വർക്കിംഗ് ഹബ്ബുമായ "ബി-ഹബ്' കേരളത്തിലെ ഏറ്റവും വലിയ കോ-വർക്കിംഗ്, ലേണിംഗ്, നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമായി വളർന്നത് സ്റ്റാർട്ടപ്പുകൾക്കും നവീകരണാശയങ്ങൾക്കും പിതാവ് നൽകിയ ഊന്നലിന്‍റെ ഫലമാണ്.

►ആതുരസേവനരംഗത്തെ മാതൃകാപരമായ കാൽവയ്പുകൾ

സാമൂഹിക സേവനരംഗത്ത്, വിശിഷ്യാ ആരോഗ്യമേഖലയിൽ പിതാവ് നൽകിയ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പിരപ്പൻകോട് പരിമിതമായ ആതുരശുശ്രൂഷകൾ മാത്രമുണ്ടായിരുന്ന കേന്ദ്രത്തെ സമഗ്രമായ "സെന്‍റ് ജോൺസ് മെഡിക്കൽ വില്ലേജ്' ആക്കി മാറ്റാൻ പിതാവിനു കഴിഞ്ഞു.

ഗ്രാമീണ ജനങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വൈദ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ കമ്യൂണിറ്റി ഹോസ്‌പിറ്റൽ സ്ഥാപിച്ചു.

ഡയാലിസിസ് കെയർ, ദേശീയ കുഷ്‌ഠരോഗ നിർമാർജന പദ്ധതി (NLEP), പെയിൻ & പാലിയേറ്റീവ് കെയർ, സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് ആൻഡ് ഡി-അഡിക്‌ഷൻ, എയ്ഡ്സ് റീഹാബിലിറ്റേഷൻ സെന്‍റർ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ സമൂഹത്തിന് സമഗ്രമായ ആരോഗ്യപരിചരണം ഉറപ്പാക്കി. 2024ൽ കാരമൂട് പ്രദേശത്ത് മറ്റൊരു സെന്‍റ് ജോൺസ് കമ്യൂണിറ്റി ഹോസ്‌പിറ്റൽകൂടി ആരംഭിച്ചുകൊണ്ട് ഈ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു.

►കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും

തന്‍റെ ജീവിതത്തിലെ എല്ലാ നാഴികക്കല്ലുകളും സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് കരുത്തു പകരുന്ന മുഹൂർത്തങ്ങളാക്കി മാറ്റാൻ പിതാവ് ശ്രദ്ധിക്കാറുണ്ട്. സഭയുടെയോ മതത്തിന്‍റെയോ അതിരുകൾ നോക്കാതെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയത്. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കായി സമർപ്പിതമാണ് അദ്ദേഹത്തിന്‍റെ ജീവിതം. തന്‍റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് 2008 മുതൽ വിവിധ ജീവകാരുണ്യ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിവരുന്നത്. 2008ൽ  കാട്ടാക്കടയിൽ ബേ‌ത്‌ലഹേം ബോയ്സ് ഹോമും 2009ൽ  നാലാഞ്ചിറയിൽ ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടും ആരംഭിച്ചു.

2010ൽ ചീക്കനാലിൽ ആശ്വാസഭവൻ സ്പെഷൽ സ്‌കൂളും അതിന്‍റെ പ്രവർത്തനങ്ങളും വിപുലീകരിച്ചു. തുടർന്ന് 2011ൽ പിരപ്പൻകോട് സെന്‍റ് ജോൺസ് കമ്യൂണിറ്റി ഹോസ്പ‌ിറ്റലും 2012ൽ അവിടെ സൗജന്യ ഡയാലിസിസ് യൂണിറ്റും യാഥാർഥ്യമാക്കി. 2013ൽ അമ്പതോളം ഹിന്ദു-മുസ്‌ലിം സഹോദരങ്ങൾക്ക് ഭവനം നിർമിച്ചു നൽകിയ അദ്ദേഹം, 2014ൽ പട്ടത്ത് പാവപ്പെട്ട രോഗികൾക്കായുള്ള "സാന്ത്വനം' പരിചരണ ഭവനവും, 2015ൽ പിരപ്പൻകോട് ആർച്ച്ബിഷപ് ബനഡിക്‌ട് മാർ ഗ്രിഗോറിയോസ് കാൻസർ കെയറും സ്ഥാപിച്ചു.

വിരമിച്ച വൈദികർക്കായി 2016ൽ പിരപ്പൻകോട് "സായൂജ്യം' ഭവനത്തിന്‍റെ നിർമാണത്തിനും 2018ൽ തിരുവനന്തപുരം ജില്ലയിലെ ഓഖി ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്കും 2019ൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നാമഹേതുക തിരുനാളിന്‍റെ കാരുണ്യ ഫണ്ട് ഉപയോഗപ്പെടുത്തി.

2020ൽ  അഞ്ചലിൽ നിരാലംബരായ സ്ത്രീകൾക്കും വിധവകൾക്കുമായി "അമ്മ വീട്' നിർമിച്ചു നൽകി. തുടർന്ന് 2021ൽ  മാർത്താണ്ഡം രൂപതയിലെയും 2024ൽ പുത്തൂർ രൂപതയിലെയും ജീവകാരുണ്യ പദ്ധതികൾക്ക് അദ്ദേഹം പിന്തുണയേകി. കൂടാതെ 2022ൽ ഛത്തീസ്‌ഗഡിലെ ബിലാസ്‌പുരിൽ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കും 2023ൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന സഹായത്തിനും അദ്ദേഹം നേതൃത്വം നൽകി. 2025ൽ പട്ടത്ത് രോഗികളുടെ പരിചരണത്തിനായി "സാന്ത്വനം' ഭവനത്തിന്‍റെ പുതിയ ബ്ലോക്കിന്‍റെ നിർമാണം പൂർത്തിയാക്കി. ഓഖി ദുരന്തം, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭ കാലങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ അദ്ദേഹം മാതൃകാപരമായ പങ്കുവഹിച്ചു.

ഇതിനുപുറമേ, "സ്നേഹപൂർവം ഒരു വീട്' പദ്ധതിയിലൂടെ ഭവനരഹിതരായ 2336 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകുകയും പട്ടം കത്തീഡ്രൽ അങ്കണത്തിൽ സാധാരണക്കാർക്കായി "സ്നേഹവിരുന്നുശാല' ആരംഭിക്കുകയും ചെയ്‌തു. സമൂഹത്തിലെ ഭവനരഹിതർക്കും രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അദ്ദേഹം നൽകിയ സ്നേഹവും കരുണയും അതുല്യമാണ്.
തന്‍റെ മെത്രാഭിഷേകത്തിന്‍റെ രജതജൂബിലി ആഘോഷവും പാവപ്പെട്ടവരോടുള്ള കരുതലിന്‍റെ അവസരമാക്കി മാറ്റിക്കൊണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 കുട്ടികൾക്ക് പഠനസഹായം നൽകുന്ന പുതിയ പദ്ധതിയും ഈ വർഷം ആരംഭിക്കുന്നുണ്ട്.

അഭിവന്ദ്യ പിതാവിന്‍റെ സമൂഹത്തിലെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെയും മഹത്തായ സംഭാവനകളെയും മാനിച്ച് നിരവധി പുരസ്‌കാരങ്ങൾ നൽകി സമൂഹം ഇതിനോടകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

Sports

ഗുർബാസ് പൂരം; ഇന്ത്യക്കെതിരെ അഫ്ഗാന് മികച്ച സ്‌കോര്‍

ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

റഹ്മാനുള്ള ഗുര്‍ബാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില്‍ 102) അവരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്‍റെ ഇന്നിംഗ്‌സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്.

ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്‍സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്നും നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗുർനൂർ ബ്രാറിന് പിന്നാലെ ഹർഷ് ദുബെയും ടീമിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരം ഇഷാൻ കിഷൻ പ്ലെയിംഗ് ഇലവനിൽ ഇടംനേടി.

Sports

നൂറ്റാണ്ടിന്‍റെ ഗോളും ദൈവത്തിന്‍റെ കൈയും

മുന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണലും സന്തോഷ് ട്രോഫി ജേതാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റുമായിരുന്ന യു. ഷറഫലിയുടെ മനസില്‍ സുവര്‍ണശോഭയോടെ നില്‍ക്കുന്ന ഫിഫ ലോകകപ്പ് മത്സരം 1986ലെ അര്‍ജന്‍റീന x ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍. ഏഷ്യന്‍ ഗെയിംസ് ക്യാമ്പില്‍ വച്ച് ഷോള്‍ഡറിനു പരിക്കുപറ്റി സര്‍ജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരിക്കേയാണ് മത്സരം കണ്ടത്.

ഷറഫലിയുടെ ഓര്‍മകളിലേക്ക്: “ഡിയേഗോ മാറഡോണയെന്ന അന്നത്തെ സൂപ്പര്‍താരമായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മാറഡോണ പല സുന്ദരമായ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഇംഗ്ലണ്ടിന്‍റെ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ അതെല്ലാം രക്ഷപ്പെടുത്തി. രണ്ടാം പകുതി തുടങ്ങി. 51ാം മിനിറ്റിലായിരുന്നു വിവാദ ഗോള്‍.

പന്തിനായി ഉയര്‍ന്നുചാടിയ തന്നേക്കാള്‍ എട്ടിഞ്ച് ഉയരം കൂടുതലുള്ള ഗോളിയെ കീഴ്‌പ്പെടുത്തി മാറഡോണ പന്ത് വലയിലാക്കുകയായിരുന്നു. ആഗോളിനെക്കുറിച്ച് പിന്നീട് മാറഡോണ തമാശയായി പറഞ്ഞത് തന്‍റെ തലയും കുറച്ച് ദൈവത്തിന്‍റെ കൈയും ചേര്‍ന്നായിരുന്നു എന്നാണ്. അങ്ങനെ ആ ഗോള്‍ 'ദൈവത്തിന്‍റെ കൈ' എന്ന പേരില്‍ പ്രശസ്തമായി.

ഈ ഗോളിന് നാലു മിനിറ്റുശേഷം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു ഗോള്‍ ഈ ഫുട്‌ബോള്‍ മാന്ത്രികന്‍റെ കാലുകളില്‍നിന്ന് പിറന്നു. സ്വന്തം ഹാഫില്‍ നിന്ന് പന്ത് സ്വീകരിച്ച് അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് 68 മീറ്റര്‍ ഡ്രിബിള്‍ചെയ്ത് നേടിയ അതിസുന്ദരമായ ഒരു ഗോള്‍.

അദ്ഭുതകരമായ നിയന്ത്രണവും വേഗവും സാങ്കേതിക മികവും പ്രകടിപ്പിച്ച ആ ഗോൾ പിന്നീട് 'നൂറ്റാണ്ടിന്‍റെ ഗോള്‍' ആയി. ഒരേ മത്സരത്തില്‍ നാലു മിനിറ്റിന്‍റെ ഇടവേളയില്‍ ഏറ്റവും വിവാദമായ ഗോളും നൂറ്റാണ്ടിന്‍റെ ഗോളും നേടിയതാണ് മാറഡോണയെ ഇതിഹാസമാക്കിയത്. അത്തവണ വെസ്റ്റ് ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച് അര്‍ജന്‍റീന ലോകകപ്പുര്‍ത്തി”.

ബ്രസീല്‍ ഇഷ്ടം

“കാല്‍പ്പന്തു കളിയെ കലാരൂപമാക്കി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ടീമാണ് ബ്രസീല്‍. മൈതാനത്ത് പന്ത് തൊടുന്ന ഓരോ നിമിഷവും സംഗീതത്തിന്‍റെ താളം പോലെ ഒഴുകുന്ന അവരുടെ കളിശൈലി ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബ്രസീലിന്‍റെ പ്രശസ്തമായ 'സാംബതാളം' നൃത്ത സംഗീതത്തില്‍ മാത്രമല്ല ഫുട്‌ബോളിലും പ്രതിഫലിക്കുന്നു. പന്തടക്കത്തിലെ മികവും ഡ്രിബ്ലിംഗിലെ ചടുലതയും ആക്രമണത്തിലെ തനിമയും ബ്രസീലിയന്‍ ഫുട്‌ബോളിനെ അനന്യമാക്കുന്നു . അതിനാല്‍ ടീം എന്ന നിലയില്‍ ബ്രസീല്‍തന്നെ മുന്നില്‍”.

ക്രിസ്റ്റ്യാനോ, മെസി

“കളിക്കാരില്‍ ഏറ്റവും ഇഷ്ടം റൊണാള്‍ഡോയോടാണ്. അദമ്യമായ നിശ്ചയദാര്‍ഢ്യത്തിന്‍റെയും കരുത്തിന്‍റെയും കഠിനപ്രയത്‌നത്തിന്‍റെയും പ്രതീകമാണയാള്‍. പ്രതിരോധത്തെ കൊടുങ്കാറ്റുപോലെ തകര്‍ത്തെറിഞ്ഞ് ഗോളിലേക്ക് കുതിക്കുകയാണു റോണോ ശൈലി. മെസിയുടെ മാന്ത്രിക കഴിവുകള്‍ ജന്മസിദ്ധമാണ്. അദ്ദേഹത്തിന്‍റെ ഡ്രിബ്ലിംഗുകള്‍ കവിത പോലെ ഒഴുകുകയാണ'.

സാധ്യത ഇവര്‍ക്ക്

“ഇത്തവണ ഫ്രാന്‍സോ സ്‌പെയിനോ കിരീടം നേടും എന്നാണ് പ്രതീക്ഷ. ഇരു ടീമുകളും ശക്തരും നിരവധി പ്രതിഭകള്‍കൊണ്ട് സമ്പന്നവുമാണ്. കഴിഞ്ഞതവണ സാധിക്കാതെ പോയത് എംബപ്പെ ഇത്തവണ നേടുമെന്നാണു വിശ്വാസം”.

Sports

സഞ്ജുവിന് സെഞ്ചുറി; മുംബൈയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മലയാളി താരമായ സഞ്ജു സാംസണിന് വീണ്ടും സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു പുറത്താകാതെ 101 റണ്‍സെടുത്തു. സഞ്ജുവിന്‍റെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റണ്‍സെടുത്തു. സീസണിൽ സഞ്ജുവിന്‍റെ രണ്ടാം സെഞ്ചുറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് 22 റണ്‍സും സർഫറാസ് ഖാൻ 14 റണ്‍സും നേടി. ശിവം ദുബെ (5 റണ്‍സ്) നിരാശപ്പെടുത്തിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 21 റണ്‍സും കാർത്തിക് ശർമ 18 റണ്‍സും നേടി. ജാമി ഓവർട്ടണ്‍ 15 റണ്‍സെടുത്തു.

സഞ്ജു 54 പന്തിൽ പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റണ്‍സെടുത്തു. അവസാന പന്ത് സിക്സ് പറത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്‍റെ ആദ്യ സെഞ്ചുറി.

National

മുംബൈയുടെ തട്ടകത്തിൽ ഡി കോക്കിന്‍റെ വെടിക്കെട്ട്; 53 പന്തിൽ സെഞ്ചുറി

മുംബൈ: പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ടീമിലെത്തിയ ക്വിന്‍റൺ ഡി കോക്കിന്‍റെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച പ്രകടനം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 പന്തിൽ നിന്നാണ് ഡി കോക്ക് തന്‍റെ സെഞ്ചുറി തികച്ചത്. ഈ സീസണിലെ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് ഡി കോക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഏഴ് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. സേവ്യർ ബാർട്ട്ലെറ്റിന്‍റെ പന്തിൽ ഒരു മനോഹരമായ 'റിവേഴ്‌സ് റാംപ്' ഷോട്ട് കളിച്ചാണ് താരം തന്‍റെ മൂന്നാം ഐപിഎൽ സെഞ്ചുറി ആഘോഷിച്ചത്. നേരത്തെ ഡൽഹി ഡെയർഡെവിൾസിനും (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനും വേണ്ടിയും ഡി കോക്ക് സെഞ്ചുറി നേടിയിട്ടുണ്ട്.

ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി സഞ്ജു സാംസൺ സെഞ്ചുറി നേടിയിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായി എത്തിയ ഡി കോക്ക് ആ കുറവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഹോം ഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം മുംബൈയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു. കൂടുതൽ സ്പോർട്സ് വാർത്തകൾക്കായി ഫോളോ ചെയ്യുക.

Sports

വനിതാ പ്രീമിയർ ലീഗില്‍ കന്നി സെഞ്ചുറി

വഡോദര: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂർണമെന്‍റിൽ കന്നി സെഞ്ചുറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവർബ്രന്‍റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യ സെഞ്ചുറി എന്ന റിക്കാർഡിന് ഉടമയായത്.

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 57 പന്തിൽ 100 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസ് താരം സ്കിവർബ്രന്‍റ് പുറത്താകാതെ നിന്നു.16 ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു സ്കിവർബ്രന്‍റ് ഇന്നിംഗ്സ്.

പത്തുതവണയാണ് ഡബ്ല്യുപിഎല്ലിൽ ബാറ്റർമാർ തൊണ്ണൂറോ അതിനു മുകളിലോ റണ്‍സ് സ്കോർ ചെയ്തത്. സീസണിന്‍റെ തുടക്കത്തിൽ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചുറിക്കരികിൽ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളിൽ വീണു. ഇതോടെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി നാറ്റ് സ്കിവർബ്രന്‍റിന് സ്വന്തമായി.

Sports

കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; കേരളത്തിനെതിരേ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.

രാജസ്ഥാൻ ഉയർ‌ത്തിയ 344 റൺ‌സ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്‍റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്‍റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്‍റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.

ബാബാ അപരാജിത് 126 റൺ‌സാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ്‍ ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില്‍ 119 റണ്‍സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില്‍ 86 റൺസെടുത്തു.

ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ഫൈനലിൽ സമീർ ഷോ! പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ജയിക്കാൻ 348 റൺസ്

ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.

വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.

അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.

Sports

വെടിക്കട്ട് ഇരട്ടസെഞ്ചുറിയുമായി അഭിഗ്യാൻ കുണ്ടു; മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.

ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.

അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന്‍ മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.

മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്‌വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Sports

ജയ്സ്‌വാളിന് സെഞ്ചുറി, സായിക്ക് അർധ സെഞ്ചുറി; വിൻഡീസിനെതിരെ നിലയുറപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്കായി ഓപ്പണർ യശസ്വി ജയ്സ്‌വാൾ സെഞ്ചുറിയും സായി സുദർശൻ അർധ സെഞ്ചുറിയും കുറിച്ചു.

145 പന്തുകളിൽനിന്നാണ് ജയ്സ്‌വാൾ 100 കടന്നത്. 16 ഫോറുകളുടെ അകന്പടിയോടെയാണ് ജയ്സ്‌വാൾ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ജയ്സ്‌വാളിന്‍റെ ഏഴാം സെഞ്ചുറിയാണിത്. ജയ്സ്‌വാളിനൊപ്പം അർധ സെഞ്ചുറിയുമായി സായ് സുദർശനും (113 പന്തിൽ 62) പുറത്താകാതെ നിൽക്കുന്നു.

മത്സരം 52 ഓവറുകൾ പിന്നിടുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 38 റൺസ് നേടിയ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Latest News

Corehub Up