Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cerebral

ഗുരുതര മസ്തിഷ്‌ക രക്തസ്രാവത്തെ അതിജീവിച്ചയാൾക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവില്‍ സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പാലാ സ്വദേശിയായ അമ്പതുകാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം.

ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിന്‍റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനര്‍ജന്മം നല്‍കിയത്. രണ്ട് മാസം മുന്പു വീട്ടില്‍വച്ചുണ്ടായ വീഴ്ചയെത്തുടര്‍ന്ന് കഠിനമായ തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി.

അബോധാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത്.

ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ആര്‍. രാജീവ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. അഞ്ജു മേരി ദേവസ്യ, അസോ. കണ്‍സള്‍ട്ടന്‍റ് ഡോ.ജാസണ്‍ സഖറിയ, അനേസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്‍റുമാരായ ഡോ. ശിവാനി ബക്ഷി, ഡോ. ബേസില്‍ പോള്‍ മനയില്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.

തലച്ചോറിലെ പ്രധാന രക്തധമനിയിലുണ്ടായ വീക്കമാണ് രക്തസ്രാവത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയും തുടര്‍ചികിത്സകളും നടത്തിയത്. തലച്ചോറിലെ അമിതമായ ദ്രാവക സമ്മര്‍ദം കുറയ്ക്കുന്നതിനായി വി.പി.ഷണ്ട് ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഏതാനും ദിവസത്തിനു ശേഷം ക്രേനിയോട്ടമി ശസ്ത്രക്രിയയിലൂടെ രക്തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സാ കാലയളവ് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഐസിയുവില്‍ കഴിയവേ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു. ഒരു ഘട്ടത്തില്‍ ശ്വസനതടസം നേരിട്ടപ്പോള്‍ ശ്വാസനാളത്തില്‍ ദ്വാരമിട്ട് (ട്രക്കിയോസ്റ്റമി) വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

ഒരു മാസത്തിനു ശേഷം ആശുപത്രി വിടുമ്പോള്‍ പൂര്‍ണ ബോധാവസ്ഥ വീണ്ടെടുക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും അദ്ദേഹം പ്രാപ്തനായി.

നട്ടെല്ലിനെയും തലച്ചോറിനെയും ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്ന വിദഗ്ധ സംഘമാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗമെന്ന് ആശുപത്രി മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടി.

Latest News

Corehub Up