Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicken

Kannur

ലഗോൺ കോഴി മുട്ട വില കുതിച്ചുയരുന്പോഴും നാടൻ കോഴിമുട്ടയ്ക്ക് വില കിട്ടാതെ കർഷകർ

കേളകം: സംസ്ഥാനത്ത് ലഗോൺ കോഴിമുട്ടയുടെ വില കുത്തനെ ഉയരുമ്പോഴും നാടൻ കോഴിമുട്ടയ്ക്ക് ആനുപാതികമായി വില കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അഞ്ച് രൂപയോളമായിരുന്ന ലഗോൺ മുട്ടയുടെ വില ഇപ്പോൾ എട്ടു രൂപയ്ക്കടുത്തായി. എന്നാൽ നാടൻ കോഴിമുട്ടയുടെ ചില്ലറ വിപണിവില ഇപ്പോഴും പഴയ ശരാശരി വിലയായ 9.50 രൂപയിൽ നിൽക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ വർധിച്ചിട്ടും അതിനനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്നാണ് നാടൻ കോഴികളെ വളർത്തുന്നവർ പറയുന്നത്. കോഴിത്തീറ്റയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏകദേശം 30 ശതമാനത്തോളമാണ് വർധിച്ചത്. മരുന്നുകൾ, പരിപാലനച്ചെലവ്, തൊഴിലാളി വേതനം എന്നിവയും ഉയർന്നതോടെ ഒരു നാടൻ കോഴിമുട്ടയുടെ ഉത്പാദന ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതിനിടയിലും മൊത്തവ്യാപാരികൾ ശേഖരണ സമയത്ത് ഒരു മുട്ടയ്ക്ക് എട്ട് രൂപ മാത്രമാണ് നൽകുന്നതെന്ന് കർഷകർ പറയുന്നു.

കുടുംബശ്രീ യൂണിറ്റുകളും നിരവധി വനിതാ സംരംഭകരും സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി നാടൻ കോഴി വളർത്തി മുട്ട ഉത്പാദനം നടത്തുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം നേരത്തെ നാടൻമുട്ടയ്ക്ക് മറ്റു മുട്ടകളെക്കാളും വില ലഭിച്ചു വന്നത് ആശ്വാസകരമായിരുന്നു. ഗുണമേന്മയും പോഷകമൂല്യവും കൂടുതലാണെന്ന പൊതുവായ ധാരണയുണ്ടെങ്കിലും വിപണിയിൽ അതിനനുസരിച്ചുള്ള വില ലഭിക്കാത്തത് കാരണം പലരും ഇതിനകം ഈ മേഖല ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു നാടൻ കോഴിമുട്ടയ്ക്ക് കുറഞ്ഞത് 15 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ ഈ രംഗത്ത് തുടരനാകൂ എന്നാണ് കർഷകർ പറയുന്നത്.

വ്യാവസായികാടിസ്ഥാനത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദിപ്പിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന കോഴിമുട്ട വിപണിയിൽ നാടൻ മുട്ടയ്ക്ക് ന്യായവില ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കർഷകർക്ക് ന്യായ വില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ശേഖരണ സംവിധാനത്തിൽ പരിഷ്‌കരണം കൊണ്ടുവരണമെന്നും കോഴിക്കർഷകർ പറയുന്നു.

Kerala

പിടിവിട്ടു; ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.

കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.

വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.

ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.

Kerala

സാന്‍ഡ്‌വിച്ചില്‍ ചിക്കന്‍ കുറവ്, ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍; കത്തിയുമായി മാനേജർ, കേസ്

കൊച്ചി: സാന്‍ഡ്‌വിച്ചില്‍ ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിയുമായി പാഞ്ഞടുത്ത് ചിക്കിംഗ് മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്.

ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

സംഭവത്തിന്‍റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.

Latest News

Corehub Up