Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clashes

ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ തുടരുന്നു

ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേലും ലബനനിലെ ഹിസ്ബുള്ള ഭീകരരും സമ്മതിച്ചെങ്കിലും ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.

ട്രംപ് തിങ്കളാഴ്ചയാണു വെടിനിർത്തൽ വിവരം പ്രഖ്യാപിച്ചത്. ഇസ്രയേൽ ലബനനിൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനു പിന്നലെയായിരുന്നു ഇത്.

എന്നാൽ, തിങ്കളാഴ്ച രാത്രിയും ഇരു വിഭാഗവും പരസ്പരം ആക്രമിച്ചു. തെക്കൻ ലബനനിൽ ഇസ്രേലി ടാങ്കുകളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇന്നലെ തെക്കൻ ലബനനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു. 

ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്നും ലബനനു നേർക്കുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഇറേനിയൻ വിപ്ലവഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ഇവർ വെടിനിർത്തലിനു സമ്മതിച്ചെന്നും ട്രംപ് അറിയിക്കുകയായിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലേക്ക് നീങ്ങില്ലെന്നും ഇസ്രേലി സേനയ്ക്കെതിരേ ഹിസ്ബുള്ള ആക്രമണം നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ഒരു യുഎസ് പ്രസിഡന്‍റ് ചർച്ച നടത്തുന്നത് ഇതാദ്യമാണ്.

ട്രംപിന്‍റെ വെടിനിർത്തൽ ധാരണ അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ഇസ്രേലി ജനതയെ ആക്രമിക്കാൻ ഹിസ്ബുള്ള മുതിർന്നാൽ ബെയ്റൂട്ട് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.

നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പരുഷ ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

Kerala

തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം

കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം. ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽനിന്നും വിമത സ്ഥാനാർഥിയെ തടഞ്ഞു. സ്ഥാനാർഥി കൊയ്യം ജനാർദ്ദനനെയാണ് കോണ്‍ഗ്രസുകാർ തടഞ്ഞത്.

വിമത സ്ഥാനാർഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്‍റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.

National

മണിപ്പുരിൽ വീണ്ടും വെടിവയ്പ്

ഇംഫാല്‍/ഗോഹട്ടി: മണിപ്പൂരിൽ ജനതയിൽ അശാന്തി വിതച്ച് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്. ഉക്രുല്‍ ജില്ലയിൽ കുക്കികളും നാഗ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ.

വ്യാഴാഴ്ച ഉച്ചയോടെ വെടിവയ്പു തുടങ്ങിയതായി ഉക്രുൽ സിനാകൈതേയ് നിവാസികൾ പറഞ്ഞു. 3:20 ഓടെ വിവിധയിടങ്ങളിൽ കുക്കികൾ വെടിവച്ചുവെന്ന് ഗ്രാമത്തലവന്‍ ആരോപിച്ചു. തങ്ഖുല്‍ നാഗയിലുണ്ടായിരുന്ന സുരക്ഷാ ഭടന്മാര്‍ പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മണിക്കൂറോളം ഇരുഭാഗവും ആക്രമിച്ചു. ഇന്നലെ രാവിലെവരെ ഇടവിട്ട് വെടിവയ്പുണ്ടായി. ആളുകൾ വീടുകളില്‍ തുടരുകയാണ്.

ആൾ‌നാശമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകൾ ആശങ്കയുടെ നിഴലിലായിട്ടുണ്ട്.അതേസമയം പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

National

മണിപ്പുരിൽ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.

20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Kerala

നിയമസഭയിൽ സംഘർഷാവസ്ഥ; സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻശ്രമിച്ച് അൻവർ സാദത്ത് എംഎൽഎ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ സംഘർഷാവസ്ഥ. ചോദ്യോത്തരവേളക്കിടെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.

സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സദാത്ത് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തടഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎയും ഡയസിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.

സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയാണെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.

ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു

 

National

ആസാമിലെ കൊക്രജാറിൽ സംഘർഷം;ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.

ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.

പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.

Kerala

കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരന് പരിക്ക് , ഒൻപത് പേര്‍ അറസ്റ്റില്‍

ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.

തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്‍റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.

International

ഇറാനിൽ കത്തിപ്പടർന്ന് ആഭ്യന്തര കലാപം; 45 മരണം

ടെഹ്റാൻ: രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്.

പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്‍റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാൻ ഉത്തരവിട്ടു.

പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പോലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിന്‍റെ മകൻ പ്രിൻസ് റേസാ പഹ്‌ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.

National

ഡൽഹി സംഘർഷം: ആറു പേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തുള്ള മസ്ജിദിലെ കൈയേറ്റങ്ങൾ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി അറസ്റ്റിൽ.

തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിൽ ഇതോടെ ആകെ അറസ്റ്റ് പതിനൊന്നായി.

സംഘർഷത്തിൽ 35ലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായും 25 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ശരീരത്ത് ഘടിപ്പിച്ചിട്ടുള്ള കാമറകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമാജ്‌വാദി പാർട്ടി എംപി മൊഹിബുല്ല നദ്‌വിക്ക് സമൻസ് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Kerala

വോട്ടുകോഴ: ബ്ലോക്ക് പ്രസിഡന്‍റിന്‍റെ രാജി തേടി കോൺഗ്രസ് മാർച്ച്, സംഘർഷം

വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്. ‌

ഇന്നു രാവിലെ പതിനൊന്നോടെയായിരുന്നു ബ്ലോക്ക് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ച്. ബ്ലോക്ക് ഒാഫീസിനു മുമ്പിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തിയാണു പോലീസ് മാർച്ച് തടഞ്ഞത്. ഇതോടെ തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. 

ബാരിക്കേഡുകൾ തകർത്തു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല.


ഗതാഗതക്കുരുക്കിൽപെട്ട ഇരുചക്രവാഹനയാത്രികരും നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തി. തുടർന്ന് ബാരിക്കേഡുകൾ പോലീസ് മാറ്റിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഒാഫീസ് ഗേറ്റിനുമുന്നിലേക്കു പ്രകടനമായി നീങ്ങി. എം.പി. വിൻസെന്‍റ് മാർച്ച് ഉദ്ഘാടനം ചെയ്തു.

National

ബെല്ലാരിയിൽ സംഘർഷം: കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു

ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്‍റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്‍റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.

ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.

പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്‍റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.

National

ആസാമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.

കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.

ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.

District News

കടുവാക്കുളത്ത് സംഘർഷം; ഓട്ടോക്കാർക്ക് മർദനമേറ്റു

കടുവാക്കുളം: റിട്ടേൺ ഓട്ടത്തിന്‍റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കടുവാക്കുളത്തു സംഘർഷം. പത്തു രൂപയെച്ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കടുവാക്കുളം ചൂളക്കവലയ്ക്കു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ച് കടുവാക്കുളം കവലയിലെ ഓട്ടോറിക്ഷക്കാർ ഇന്നു രാവിലെ ഒൻപതു മുതൽ 11 വരെ പണിമുടക്ക് പ്രഖ്യാപിച്ചു.

പൂവന്തുരുത്ത് സ്വദേശിയും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറുമായ ഷാജി(കൊച്ചുമോൻ) ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്കു വരുന്നതിനിടയിൽ ഒരു അച്ഛനും മകനും ഓട്ടോയിൽ കയറി ചൂളക്കവലയിൽ ഇറങ്ങി. റിട്ടേൺ ഒാട്ടത്തിനു നൽകിയ 20 രൂപയിൽ പത്തു രൂപ തിരികെ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ, റിട്ടേൺ ഓട്ടത്തിന് 20 രൂപയാണെന്നു ഡ്രൈവർ പറഞ്ഞു. ഇതോടെ തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

സംഘർഷം കണ്ട് ഇതുവഴി വന്ന മറ്റൊരു ഓട്ടോ ഡ്രൈവർ മാട്ടിയും ഇറങ്ങിച്ചെന്നു. തുടർന്ന് തങ്ങളെ ഇരുവരെയും ആക്രമിക്കുകയായിരുന്നെന്ന് ഓട്ടോഡ്രൈവർമാർ ആരോപിക്കുന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഈസ്റ്റ് പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർമാർ അറിയിച്ചു.

National

ക്ഷേത്ര മതിലുകളിൽ "ഐ ലൗ മുഹമ്മദ് ' മുദ്രാവാക്യം: യുപിയിൽ സംഘർഷം

അലിഗഢ്: ഉത്തർപ്രദേശിൽ അഞ്ച് ക്ഷേത്രങ്ങളുടെ മതിലുകളിൽ "ഐ ലൗ മുഹമ്മദ് 'എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഭഗവൻപുർ, ബുലാഖിഗഢ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലിലാണ് ചുവരെഴുത്ത്.


സിസിടിവി ദൃശ്യങ്ങളുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു.

Kerala

തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം.

പാർട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഡിജെ പാർട്ടിയിൽ ലഹരിക്കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയും പങ്കെടുത്തു. ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു

സംഭവത്തിൽ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. റോഡിൽ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക.

ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് നോട്ടീസിൽ പറയുന്നുണ്ട്.

അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പരാതിക്കാര്‍ ആരുമില്ലെന്നാണ് പോലീസ് പറയുന്നത്.

 

Latest News

Corehub Up