Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collides

രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു

ജയ്പുർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൊടുക ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഉധരം (39), രെഖരം (35), വിഷ്ണാരം (29), ജൊഗാരം (31) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടൊ കാർ രാജസ്ഥാൻ‌ റോഡ്‌വെയ്സിന്‍റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലിയാൻ ഫാന്‍റയ്ക്ക് സമീപമാണ് അപകടം നടന്നത്.

രണ്ട് പേർ സംഭവസ്ഥലത്തും രണ്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Kerala

നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിലിടിച്ച് അപകടം

തൃശൂർ: നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വച്ച് നിരഞ്ജ് സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

മസ്തിഷ്ക മരണം എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയായിരുന്നു അപകടം.

ഏതാനും ദിവസങ്ങൾക്കുമുൻപ് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ട്രിവൻഡ്രം ക്ലബ്ബിന് മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.

National

പഞ്ചാബിൽ കാറും ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.

അമൃത്സറിലേയ്ക്ക് കാറിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഹൊഷിയാർപുരിൽ നിന്ന് യാത്ര ആരംഭിച്ച ബസുമായാണ് കാർ കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Kerala

കോഴിക്കോട്ട് മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടം.

കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.

തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Kerala

ശബരിമല തീർഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വച്ചാണ് അര്‍ധരാത്രിയോടെ അപകടമുണ്ടായത്.

അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീർഥാടകരുടെ നില ഗുരുതരമല്ല.

National

ജമ്മുകാഷ്മീരിൽ വാഹനാപകടം; നാലുപേർ മരിച്ചു

 ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു.

ബുദ്ഗാമിലെ പാലാറിൽ രാത്രി 10.30 ഓടെയാണ് അപകടം. ടാറ്റ സുമോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ ഒമ്പത് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ നാല് പേർ മരിച്ചതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Latest News

Corehub Up