കൊച്ചി: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഹര്‍ത്താലില്‍ അക്രമസംഭവങ്ങളും വഴിതടയലും ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുഗതാഗതമടക്കം തടസപ്പെടുത്തുന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി ഇടപ്പെട്ടത്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റീസ് ബസന്ത് ബാലാജി, ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി.
27 കേസുകള്‍ രജിസ്റ്റർ ചെയ്തതെന്നും 90 ലധികം പേരെ അറസ്റ്റ് ചെയ്തെന്നും ഡിജിപി കോടതിയെ അറിയിച്ചു. തിരുവല്ലയില്‍ ആംബുലന്‍സ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് പൊതുഗതാഗതം തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു. വിശദീകരണം റിപ്പോര്‍ട്ടായി നല്കാന് കോടതി നിര്‍ദ്ദേശിച്ചു.