Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Content Creator

എഐ ആളെ മാറ്റാനല്ല, പക്ഷെ കമ്പനി മാറണം,20% ജീവനക്കാരെ പിരിച്ചുവിട്ട് പേട്രിയോൺ

സാൻ ഫ്രാൻസിസ്കോ: ജനപ്രിയ ക്രിയേറ്റർ അധിഷ്ഠിത മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമായ പേട്രിയോൺ (Patreon) തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനം പേരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കടന്നുവരവും വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങളും മുൻനിർത്തിയാണ് 93 ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ വലിയ പുനഃസംഘടന.

വളരെ ബുദ്ധിമുട്ടേറിയതും എന്നാൽ കമ്പനിയുടെ ദീർഘകാല നിലനിൽപ്പിന് അത്യന്താപേക്ഷിതവുമായ തീരുമാനമാണിതെന്ന് സിഇഒ ജാക്ക് കോണ്ടെ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി. 2022ൽ 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ബെർലിൻ, ഡബ്ലിൻ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തതിന് ശേഷമുള്ള പേട്രിയോണിന്‍റെ ഏറ്റവും വലിയ ലേ-ഓഫ് ആണിത്.

സാങ്കേതികവിദ്യയുടെയും എഐയുടെയും വേഗത്തിലുള്ള വളർച്ച പിരിച്ചുവിടലിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, മനുഷ്യർ ചെയ്യുന്ന ജോലി എഐയെക്കൊണ്ട് ചെയ്യിക്കാനല്ല ഈ നടപടിയെന്ന് ജാക്ക് കോണ്ടെ ജീവനക്കാർക്ക് ഉറപ്പുനൽകി.

"ഇന്നത്തെ ഈ തീരുമാനത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറഞ്ഞാൽ, എഐ മനുഷ്യർക്ക് പകരമാകും എന്ന് വിശ്വസിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. സർഗ്ഗാത്മകത, ചിന്താശേഷി, ബന്ധങ്ങൾ എന്നിവ നിർമിക്കാൻ എഐക്ക് കഴിയില്ല എന്ന് ജാക്ക് കോണ്ടെ വ്യക്തമാക്കി.

എങ്കിലും, സോഫ്റ്റ്‌വെയർ നിർമാണത്തിലും ടീമുകളുടെ പ്രവർത്തനരീതിയിലും എഐ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, ആ വേഗതയോടൊപ്പം സഞ്ചരിക്കാൻ കമ്പനിയുടെ ചെലവുകളും ഘടനയും ലളിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേർപിരിയുന്ന ജീവനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞത് 16 ആഴ്ചത്തെ (4 മാസം) ശമ്പളം. സർവീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളം കൂടി ലഭിക്കും. വർഷാവസാനം വരെ ഹെൽത്ത് കെയർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഔദ്യോഗിക ലാപ്‌ടോപ്പുകൾക്ക് പകരമായി പുതിയത് വാങ്ങാൻ 1,500 യുഎസ് ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ) പ്രത്യേക അലവൻസ് നൽകും.

കലാകാരന്മാരുടെയും കണ്ടന്‍റ് ക്രിയേറ്റർമാരുടെയും സൃഷ്ടികൾ അനുമതിയില്ലാതെ എഐ മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനായി ഡാറ്റ ചോർത്തുന്നത് തടയാൻ കഴിഞ്ഞദിവസം പേട്രിയോൺ 'ക്ലൗഡ്‌ഫെയർ' കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തങ്ങളുടെ ബിസിനസ്സിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കുമ്പോൾത്തന്നെ ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പേട്രിയോൺ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി.

Latest News

Corehub Up