Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal

മയക്കുമരുന്ന് തലവൻ അസർബൈജാനിൽ പിടിയിൽ; ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രഭ്ദീപ് സിംഗിനെ അസർബൈജാനിൽ നിന്ന് ഇന്ത്യക്ക് കൈമാറിയെന്ന് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ).

ഇന്‍റർപോൾ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രഭ്ദീപ് സിംഗിനെ ഡൽഹി പോലീസിന്‍റെ പ്രത്യേക മൂന്ന് അംഗ സംഘമാണ് ഇന്ന് ന്യൂഡൽഹിയിലെത്തിച്ചത്.

വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഡൽഹി പോലീസ് എന്നിവയുടെ സഹകരണത്തോടെ നടന്ന നീക്കത്തിന്‍റെ ഫലമായാണ് പ്രതിയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത്. ന്യൂഡൽഹി സ്പെഷ്യൽ സെൽ മുമ്പ് പിടികൂടിയ വൻ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സംഘാടകനാണ് പ്രഭ്ദീപ് സിംഗ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വൻ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതോടൊപ്പം നിരവധി പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും, സിംഗ് ഒളിവിൽ തുടരുകയായിരുന്നു. പിന്നീട് അസർബൈജാനിലെ ബാക്കുവിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാരത്പോൾ ശൃംഖല ഉപയോഗിച്ചാണ് പ്രതിയെ നാട്ടിലെത്തിക്കുന്ന നടപടികൾ ഏകോപിപ്പിച്ചതെന്നും പ്രഭ്ദീപ് സിംഗിനെ തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു.

അന്താരാഷ്ട്ര നിയമനടപടി സഹകരണങ്ങൾ ശക്തിപ്പെട്ടതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി 160ലേറെ പ്രതികളെ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

National

അധോലോക കുറ്റവാളി ഗാവ്‌ലിയുടെ മക്കൾക്ക് തോൽവി

മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ മുൻ അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിയുടെ മക്കളായ ഗീതയ്ക്കും യോഗിതയ്ക്കും തോൽവി.

ഗാവ്‌ലിയുടെ സ്വന്തം പാർട്ടിയായ അഖിൽ ഭാരതീയ സേന (എബിഎച്ച്എസ്) ടിക്കറ്റിലാണ് ബൈക്കുള മേഖലയിൽനിന്ന് ഇരുവരും ജനവിധി തേടിയത്. മൂന്നുതവണ ബിഎംസി കൗൺസലറായിരുന്ന ഗീതയെ സമാജ്‌വാദി പാർട്ടിയിലെ അമ്രിൻ ഷെസാദ് അബ്രാനി പരാജയപ്പെടുത്തി. ബിജെപി പ്രതിനിധി രോഹിദാസ് ലോക്ഹണ്ടെയാണ് യോഗിതയെ തറപറ്റിച്ചത്.

എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിൽ ദാവൂദ് ഇഹ്രാമിന്‍റെ ഡി കന്പനിക്കു സമാന്തരമായി അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത അരുൺ ഗാവ്‌ലി നേരത്തേ ഒരുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശിവസേന കൗൺസിലറുടെ കൊലപാതകത്തിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഗാവ്‌ലി 2025 സെപ്റ്റംബറിലാണു ജയിൽമോചിതനായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ നാഗ്പുർ സെൻട്രൽ ജയിലിൽനിന്ന് ഗാവ്‌ലി പുറത്തിറങ്ങുകയായിരുന്നു.

National

അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി

ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി എൻഐഎ കോടതി.

സുരക്ഷാ കാരണങ്ങളാൽ, എൻ‌ഐ‌എ ജഡ്ജി, എൻ‌ഐ‌എ ആസ്ഥാനം നേരിട്ട് സന്ദർശിക്കുകയായിരുന്നു. അൻ‌മോൾ ബിഷ്‌ണോയിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡജി നേരിട്ടെത്തിയത്.

ഡസംബർ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. നവംബർ 19ന് പ്രത്യേക കോടതി അൻമോൾ ബിഷ്‌ണോയിയെ 11 ദിവസത്തെ എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടിരുന്നു.

 

National

വാംഗ്ചുക്കിനെ പോലീസ് കൈകാര്യം ചെയ്തത് ക്രമിനലിനെപ്പോലെയെന്ന് ഭാര്യ

 

 

ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെ ക്രമിനലിനെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മൊ പറഞ്ഞു.

വാങ്ചുക്കിന്‍റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എച്ച്ഐഎഎലിന്‍റെ (ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്, ലഡാക്ക്) സഹസ്ഥാപകകൂടിയായ ഗീതാഞ്ജലി പറഞ്ഞു. അദ്ദേഹത്തെ ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്.

ജനാധിപത്യത്തിന്‍റെ ഏറ്റവും മോശം രൂപമാണിത്. ഒരു കാരണവുമില്ലാതെ, അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണു പിടികൂടിയത്- ആംഗ്മൊ കൂട്ടിച്ചേർത്തു. വാംഗ്ചുകിനെതിരായ ആരോപണങ്ങളിൽ ടെലിവിഷൻ ചാനലിൽ സംവാദം നടത്താൻ കേന്ദ്രസർക്കാർ പ്രതിനിധികളെ വെല്ലുവിളിക്കുകയും ചെയ്തു.

Latest News

Corehub Up