ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ ലൈപ്സിഗ് നഗരത്തിൽ ജനക്കൂട്ടത്തിലേക്കു കാറിടിച്ചുകയറി രണ്ടു പേർ മരിക്കുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കാർ ഓടിച്ചിരുന്ന 33 വയസുള്ള ജർമൻ പൗരനെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്താനുള്ള പ്രേരണ വ്യക്തമല്ല. ഇയാൾ മുന്പ് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ജർമൻ വൃത്തങ്ങൾ പറഞ്ഞു.