Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruising

ആകാശവിസ്മയം കാത്തു ഗവേഷകർ; വാൽനക്ഷത്രം 19ന് ഭൂമിയുടെ അടുത്തേക്ക്

ലണ്ടൻ: ആകാശവിസ്മയം കാത്ത് ഗവേഷകർ; 3I/ATLAS വാൽനക്ഷത്രം 19ന് ഭൂമിയുടെ അടുത്തെത്തും. ആകാശത്തെ മഹാസംഭവം നിരീക്ഷിക്കാനുള്ള തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു ശാസ്ത്രലോകം. അത്യപൂർവമായ ഒരു വാൽനക്ഷത്രം ഭൂമിക്കരികിലൂടെ പറക്കും. 3I/ATLAS എന്നു പേരിട്ടരിക്കുന്ന ധൂമകേതുവിന്‍റെ യാത്ര സുരക്ഷിതമാണെന്നും ഭൂമിയെ ഇതു ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) യുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 1.8 ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 270 ദശലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 168 ദശലക്ഷം മൈൽ) അകലെയായിരിക്കും വാൽനക്ഷത്രം കടന്നുപോകുക.

ചിലിയിൽ നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ATLAS ടെലിസ്കോപ്പ് ആണ് 2023 ജൂലൈ ഒന്നിനു വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2017ൽ 1I/Oumuamua, 2019-ൽ 2I/Borisov നും ശേഷം നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകരിച്ച ഇന്‍റർസ്റ്റെല്ലാർ വസ്തുവാണിത്. നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തുനിന്നാണ് വന്നതെന്നും ബഹിരാകാശത്തേക്കു തിരികെ പോകുമെന്നും സ്പേസ് ഏജൻ‌സി സ്ഥിരീകരിക്കുന്നു.

നേരിട്ടു കാണാൻ കഴിയില്ല

കൗതുകരമായ നിരവധി വിവരങ്ങൾ ധൂമകേതുവിനെക്കുറിച്ചു ഗവേഷകർ പങ്കുവയ്ക്കുന്നു. ഭൂമിയോട് അടുക്കുന്പോൾ നക്ഷത്രാന്തര വസ്തുവിനു പച്ച നിറമാകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ജെമിനി നോർത്ത് ടെലിസ്കോപ്പ് പകർത്തിയ ചിത്രത്തിൽനിന്നാണ് ധൂകേതു പച്ചനിറം പ്രാപിക്കുന്നതു കണ്ടെത്തിയത്. നഗ്നനേത്രങ്ങൾക്ക് ഈ ധൂമകേതു ദൃശ്യമാകില്ല.

ഭൂമിക്കു ഭീഷണി സൃഷ്ടിക്കുന്നതുമല്ലെന്നും ഗവേഷകർ പറയുന്നു. നമ്മൂടെ സൗരയുഥത്തിലൂടെ കടന്നുപോകുമ്പോൾ, സൂര്യതാപമേൽക്കുന്നതിനാൽ മഞ്ഞുമൂടിയ കാമ്പിൽനിന്നു പുറന്തള്ളുന്ന പൊടിയും വാതകങ്ങളും സൂക്ഷ്മമായി പഠിക്കാൻ ശസാത്രജ്ഞർക്കു വലിയ അവസരമാണ് ലഭിക്കുന്നത്. ഇതു നമ്മുടെ സ്വന്തം ഗ്രഹവ്യവസ്ഥയ്ക്കു പുറത്തുള്ള ഗ്രഹങ്ങളുടെ ഘടനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകിയേക്കാം.

ഹബിൾ ബഹിരാകാശ ദൂരദർശിനി (Hubble Space Telescope) യും ജൂപ്പിറ്റർ ദൗത്യ (JUICE Jupiter mission) വും അടുത്തിടെ വാൽനക്ഷത്രത്തിന്‍റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഡിസംബർ 18ന് രാത്രി 11 മുതൽ 19, പുലർച്ചെ നാലുവരെ വെർ്വൽ ടെലിസ്കോപ്പ് പ്രോജക്റ്റ് ഹോസ്റ്റ് ചെയ്യുന്ന സൗജന്യ ലൈവ് സ്ട്രീം വഴി ധൂമകേതുവിനെ നിരീക്ഷിക്കാം.

Latest News

Corehub Up