International
ഇസ്ലാമാബാദ്: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു'.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.
Education
തിരുവനന്തപുരം: അഗ്നിവീർ (ആർമി) റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി.
അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ് & എട്ടാം ക്ലാസ്) തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Education
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് (RIM C) ജൂണിൽ നടക്കുന്ന എട്ടാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെയാക്കി ദീർഘിപ്പിച്ചു.
Kerala
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുദിവസം അവധി വരുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടില്ലെന്നും അവധി ദിവസം പത്രിക സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.
23നു തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. തിയതി നീട്ടുകയോ അവധിദിവസങ്ങളായ 20നും 22നും പത്രിക സ്വീകരിക്കുകയോ വേണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
20നു റംസാന് അവധിയാണ്. പെരുന്നാള്‍ അടുത്ത ദിവസത്തിലേക്കു മാറിയാല്‍ 21നും സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായേക്കും. 22ന് ഞായറാഴ്ചയുമാണ്. പിന്നീട് പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന ദിനം മാത്രമാണ് പ്രവൃത്തി ദിനമായുള്ളത്.
അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ലെന്നും ഇക്കാര്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഫലത്തില്‍ ഇനി മൂന്നുദിവസം മാത്രമേ പത്രിക നല്‍കാനാവൂ.
Kerala
പാലാവയൽ (കാസര്‍ഗോഡ്): കലണ്ടറിൽ കാണാത്ത ദിവസങ്ങൾ മനസിൽ കണ്ടുകൊണ്ടാണ് സപ്ലൈകോയ്ക്കു വേണ്ടി ആട്ട തയാറാക്കി പായ്ക്ക് ചെയ്യുന്നതെന്നു വീണ്ടും തെളിഞ്ഞു.
ഇന്നലെ പാലാവയലിലെ റേഷൻ കടയിൽനിന്നു തെരുവംകുന്നേൽ കുര്യാച്ചന്റെ കുടുംബത്തിനു ലഭിച്ച എപിഎൽ വിഭാഗക്കാർക്കായുള്ള ഒരു കിലോ ആട്ടയുടെ പായ്ക്കറ്റിൽ ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത് 31.04.2026 ആണ്. ഇതു പായ്ക്ക് ചെയ്ത തീയതി 01.02.2026 ആണ്.
കഴിഞ്ഞ ദിവസം കേളകത്ത് വില്പന നടത്തിയ ഡിസംബർ ഒന്നിന് പായ്ക്ക് ചെയ്ത ആട്ട ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരുന്നത് ഫെബ്രുവരി 30 ആയിരുന്നു. പിന്നാലെയാണു പാലാവയലിൽനിന്നു സമാനമായ സംഭവം പുറത്തുവന്നത്.
എല്ലാ പായ്ക്കറ്റുകളിലും പായ്ക്കിംഗ് തീയതിയായി തൊട്ടുമുമ്പുള്ള ഏതെങ്കിലുമൊരു മാസത്തെ ഒന്നാം തീയതിയും ഉപയോഗിക്കാനുള്ള അവസാന തീയതിയായി അതുകഴിഞ്ഞുള്ള മൂന്നാമത്തെ മാസത്തെ അവസാന തീയതിയുമാണ് രേഖപ്പെടുത്തുന്നതെന്നാണു സൂചന. മൂന്നാമത്തെ മാസം ഏതാണെന്നു നോക്കാതെ അവസാന തീയതി രേഖപ്പെടുത്തുമ്പോഴാണ് ഫെബ്രുവരി 30 ഉം ഏപ്രിൽ 31 ഉം ഒക്കെ അവസാന തീയതിയായി വന്നത്.
പായ്ക്കിംഗ് തീയതിയെല്ലാം ഒന്നാം തീയതി തന്നെയായതിനാൽ യഥാർഥ തീയതിയല്ല രേഖപ്പെടുത്തുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. സപ്ലൈകോയ്ക്കു വേണ്ടി സ്വകാര്യ മില്ലുകളാണ് ആട്ട തയാറാക്കി പായ്ക്ക് ചെയ്തുനൽകുന്നത്.
പായ്ക്കിംഗ് തീയതിയുടെയോ ഗുണനിലവാരത്തിന്റെയോ കാര്യത്തിൽ കൃത്യമായ പരിശോധനകളില്ലാതെയാണ് ഇവ റേഷൻ കടകളിലെത്തിക്കുന്നതെന്ന സംശയവും ഉയരുന്നു.
സ്വകാര്യ ബ്രാൻഡുകളിലുള്ള ആട്ടകളാണെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശനമായ പരിശോധനകൾ നടക്കാറുണ്ട്.
Education
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവം’ പദ്ധതി ധനസഹായത്തിനായി 2025-26 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിനായി ജനുവരി 15 വരെ വെബ്സൈറ്റ് ഓപ്പണാക്കി നൽകിയിരുന്നു.
എന്നാൽ, ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ അപ്ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഫെബ്രുവരി 22 വരെ വെബ്സൈറ്റ് ഓപ്പണാക്കി.
ഇത് സംബന്ധിച്ച വിവരങ്ങൾ http://kss m.ikm.in-ൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതലുള്ള നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.
അപേക്ഷകളിന്മേൽ അർഹമായ റീഫണ്ട് ഫെബ്രുവരി 28നകം നൽകണമെന്നും സർക്കാർ നിർദേശിച്ചു.
National
ന്യൂഡൽഹി: അന്വേഷണം പൂർത്തിയാക്കാൻ കോടതികൾ സമയപരിധി നിശ്ചയിക്കുന്നതു ചില അസാധാരണ അവസരങ്ങളിൽ മാത്രമാണെന്നും കീഴ്വഴക്കമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അന്വേഷണം പൂർത്തിയാക്കുന്നതിനായി അന്വേഷണ ഏജൻസികൾക്കു സമയപരിധി നിശ്ചയിക്കുന്നത് ‘പ്രതികരണ’മായാണെന്നും ‘മുൻകരുതലാ’യല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണം നടത്താൻ അന്വേഷണ ഏജൻസിക്കു സ്വാതന്ത്ര്യം അനുവദിക്കണമെന്ന വാദത്തിന് അടിവരയിടുന്നതാണ് പരമോന്നത കോടതിയുടെ വിലയിരുത്തൽ.
വ്യാജരേഖകളുണ്ടാക്കി ആയുധം വാങ്ങിയെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് പോലീസിന് 90 ദിവസത്തെ സമയപരിധി നിശ്ചയിക്കുകയും പ്രതികൾക്കു നിർബന്ധിത നടപടികളിൽനിന്ന് സംരക്ഷണം നൽകുകയും ചെയ്ത അലഹബാദ് ഹൈക്കോടതി ഉത്തരവ് വിശകലനം ചെയ്യവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അന്വേഷണം നിശ്ചിതസമയത്ത് പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടാകുന്പോഴും അതിനു പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാകുന്പോഴുമാണ് കോടതികൾ സമയപരിധി നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 90 ദിവസത്തെ സമയപരിധി നിശ്ചയിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.