പെരുവണ്ണാമൂഴി: പ്ലാന്റേഷൻ കോർപ്പറേഷന്റെ ചക്കിട്ടപാറ പഞ്ചായത്തിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി.റബർ ഉൾപ്പടെ കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുന്നതിനിടയിലാണ് ഈ സംഭവം.
ഉണക്കാനായി ശേഖരിച്ച 16 ചാക്കോളം കുടംപുളി കാട്ടാനകൾ നശിപ്പിച്ചു. മഴ കാരണം ഉണക്കാൻ പറ്റാത്തതിനാൽ ഉപ്പിട്ട് ചാക്കിൽ കെട്ടി എസ്റ്റേറ്റ് വക പഴയ കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു പുളി.
സ്വദേശി ഊന്നുകല്ലുംപുറത്ത് സുനിൽ ജോർജാണ് പുളി ശേഖരിക്കൽ കരാറെടുത്തത്. ഒറ്റ രാത്രി കൊണ്ട് വലിയ സാമ്പത്തിക നഷ്ടമാണ് ഇയാൾക്ക് ഉണ്ടായിരിക്കുന്നത്.