Movies
ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയെ അവസാനമായി കാണാനെത്തി അമിതാഭ് ബച്ചൻ. മകൻ അഭിഷേകിനൊപ്പമാണ് താരം പ്രിയ സുഹൃത്തിനെ കാണാനായെത്തിയത്.
മുംബൈയിലെ വിലെപാർലെ ശ്മശാനത്തിലാണ് താരങ്ങൾ എത്തിയത്. നടൻ ആമിർ ഖാനും അഗസ്ത്യ നന്ദയും ഇവിടെ എത്തിയിട്ടുണ്ട്.
Movies
ആക്ഷനും പ്രണയവും അഭിനയത്തിലൂടെ തീർത്ത ധർമേന്ദ്ര തന്റെ 90-ാം പിറന്നാളിന് കാത്തുനിൽക്കാതെ മടങ്ങിയിരിക്കുന്നു. ആക്ഷനും പ്രണയവുമെല്ലാം അഭ്രപാളിയിൽ അനശ്വരമാക്കിയ ആ നടന്റെ ജീവിതവും സിനിമയെ വെല്ലുന്നതായിരുന്നു. 19-ാം വയസിൽ കുടുംബസുഹൃത്തിന്റെ മകളെയാണ് ധർമേന്ദ്ര ജീവിതസഖിയാക്കിയത്. ഇതിന് ശേഷമാണ് താരം സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് പോലും എത്തിയത്. വിവാഹിതനായിരിക്കെ തന്നെ ഹേമമാലിനിയോട് തോന്നിയ പ്രണയവും അവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമെല്ലാം സിനിമ പോലെ തന്നെയായിരുന്നു.
19-ാം വയസിൽ വിവാഹം കഴിച്ച ധർമേന്ദ്ര ഏറെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഭാര്യയ്ക്കും നാലുമക്കൾക്കുമൊപ്പം നയിച്ചുപോന്നത്. എന്നാൽ 34-ാം വയസിൽ അദ്ദേഹം പോലും അറിയാതെ ഒരു പെൺകുട്ടിയിൽ ധർമേന്ദ്രയുടെ മനസുടക്കി.
22-കാരിയായ ഹേമമാലിനിയിൽ. ബോളിവുഡിലെ ഡ്രീം ഗേള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരസുന്ദരി ഹേമമാലിനി ധര്‍മേന്ദ്രയ്ക്കൊപ്പം തും ഹസീന് മേം ജവാന് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കാനെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ദർമേന്ദ്രയ്ക്ക് അവരോട് അടങ്ങാത്ത ആകർഷണം തോന്നി.
പിന്നീട് 28 ഓളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. ഷോലെ എന്ന എവര്‍ടൈം ഹിറ്റ് ചിത്രത്തിലും ഇവർ ഒന്നിച്ചു. ഹേമമാലിനിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും അവർ അതിന് വിലകൊടുത്തില്ല. വിവാഹിതനും നാലുമക്കളുടെ പിതാവുമാണ് അയാൾ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. എങ്കിലും ധർമന്ദ്ര ആ പ്രണയം തുടർന്നു.
ഷോലെയുടെ സെറ്റില്‍ വച്ചായിരുന്നു പ്രണയം അതിന്റെ ഉച്ചസ്ഥായിലെത്തിയത്. ഒരുമിച്ച് അഭിനയിക്കുന്ന സീനുകളിലെ പെര്‍ഫോമന്‍സ് ശരിയായില്ലെന്ന് പറയാന്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് ധര്‍മേന്ദ്ര പണം കൊടുത്തിരുന്നു. അങ്ങനെ നിരവധി റീടേക്കുകള്‍ എടുത്തുകൊണ്ട് ഹേമയ്ക്കൊപ്പം പരമാവധി അടുത്തിടപഴകാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു ടേക്കിന് 100 രൂപ വീതം കൈപറ്റിയിരുന്ന ചിലര്‍ക്ക് ഈ വകയില്‍ ദിവസം 2000 രൂപ വരെ നല്‍കിയിരുന്നതായും ധര്‍മേന്ദ്ര പിന്നീട് തമാശയായി പൊതുവേദികളില്‍ പറഞ്ഞു.
പിന്നീട് ഹേമ ഈ പ്രണയത്തിന് സമ്മതം നൽകിയെങ്കിലും അവരുടെ മാതാപിതാക്കൾ ഇതിനെ എതിർത്തു. ഒരിക്കലും ഈ വിവാഹം നടത്തില്ലെന്ന് തറപ്പിച്ചുപറഞ്ഞു. പകരം ജിതേന്ദ്ര എന്ന നടനുമായി ഹേമയുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ ഇതറിഞ്ഞ് ഹേമയുടെ വീട്ടിലെത്തിയ ധർമേന്ദ്ര ആരോടാണ് സ്നേഹം എന്ന് ഹീറോ സ്റ്റൈലിൽ ചോദിച്ചു. ധർമേന്ദ്രയോടാണ് താൽപര്യമെന്ന് ഹേമ പറഞ്ഞതോടെ ജിതേന്ദ്രയുടെ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിൻമാറി.
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് ആദ്യബന്ധം വേര്‍പെടുത്താതെ തന്നെ ഹേമയെ വിവാഹം കഴിച്ചു. അഹാന ഡിയോള്‍, ഇഷാ ഡിയോള്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും ഈ ദാമ്പത്യത്തില്‍ ജനിച്ചു.
ധര്‍മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലൂം അദ്ദേഹത്തെ ആദ്യഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അദ്ദേഹത്തെ അകറ്റാന്‍ ഹേമ ശ്രമിച്ചില്ലെന്ന് മാത്രമല്ല അവരെ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്താനാണ് ശ്രമിച്ചത്.
ആദ്യഭാര്യയിലെ മക്കളെയും അവര്‍ നന്നായി കെയര്‍ ചെയ്തു. അഹാനയുടെയും ഇഷാ ഡിയോളിന്റെയും വിവാഹച്ചടങ്ങുകളില്‍ ഇരുകുടുംബങ്ങളും സഹകരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഇതുവരെ പുറം ലോകം അറിയാത്ത എന്തോ കാരണത്തിന്റെ പേരിൽ പിരിഞ്ഞാണ് താമസിക്കുന്നത്. ധര്‍മേന്ദ്ര ലോണാവാലയിലുളള തന്റെ ഫാം ഹൗസില്‍ തനിച്ച് കഴിഞ്ഞപ്പോള്‍ ഹേമ മുംബൈ ജുഹുവിലെ വീട്ടില്‍ മക്കള്‍ക്കൊപ്പം ജീവിച്ചു. പരസ്പരം അവർ കുറ്റപ്പെടുത്തിയില്ല. ബഹുമാനത്തോടെ മാത്രം സംസാരിച്ചു. യഥാർഥ പ്രണയമായിരുന്നു അവർ.
ധർമേന്ദ്ര ഒരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ്..പ്രണയനായകനായ ഹിറ്റുകളുടെ നായകൻ.
Movies
ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.
വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.
National
മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
Movies
ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
Movies
ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.