എരുമപ്പെട്ടി: വെള്ളറക്കാട് ആദൂരിൽ പോത്തിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ആദൂർ നാലകത്ത് പരേതനായ ബാപ്പുട്ടിയുടെ മകൻ കുഞ്ഞുട്ടി (78) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞുട്ടി സ്വന്തം കൃഷിസ്ഥലമായ തിരുത്തുമ്മൽ പാടത്തേയ്ക്ക് പേരക്കുട്ടിയോടൊപ്പം പോയതായിരുന്നു. അവിടെ മറ്റൊരാളുടെ പോത്ത് പുല്ല് മേയുന്നതിനിടയിൽ കുഞ്ഞുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ കുഞ്ഞുട്ടി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെ മരിക്കുകയായിരുന്നു.
എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആദൂർ ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: അയിഷ. മക്കൾ: സൈത്, അഷറഫ്, റഷീദ്, സെക്കീന