Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Court

മുത്തങ്ങ സമരം: ബത്തേരി ഡയറ്റ് മുന്‍ അധ്യാപകനു 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വയനാട് ജില്ലാ കോടതി

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ബത്തേരി സബ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി തള്ളി.

നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി ഉത്തരവായി. സര്‍ക്കാര്‍ അപ്പീലിനെതിരേ സുരേന്ദ്രനും കോടതിയെ സമീപിച്ചിരുന്നു. മുത്തങ്ങ കേസില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനു ഇരയാകുകയും തടവ് അനുഭവിക്കുകയും ചെയ്ത സുരേന്ദ്രനു സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സബ് കോടതി 2021 ജനുവരിയിലാണ് ഉത്തരവായത്. അഡ്വ.കെ.എന്‍. മോഹനന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ജഡ്ജ് അനിറ്റ് ജോസഫാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്.

സര്‍ക്കാര്‍ തുക നല്‍കണമെന്നും ഇതു ബന്ധപ്പെട്ട കക്ഷികളില്‍നിന്നു ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്യായമായ അറസ്റ്റിനും കര്‍ണപുടം തകരുന്ന വിധത്തില്‍ ക്രൂരമായി മര്‍ദിച്ചതിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വയനാട് ജില്ലാ കളക്ടര്‍, കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ദേവരാജ്, എസ്‌ഐ പി. വിശ്വംഭരന്‍, എഎസ്‌ഐ സി.എം. മത്തായി, ഹെഡ് കോണ്‍സ്റ്റബിള്‍ വസന്തകുമാര്‍, കോണ്‍സ്റ്റബിള്‍ കെ.ആര്‍. രഘുനാഥന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വര്‍ഗീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.

മുത്തങ്ങ കേസില്‍ 2003 ഫെബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായി. കസ്റ്റഡി മര്‍ദനത്തില്‍ കര്‍ണപുടം തകര്‍ന്ന അദ്ദേഹത്തിനു ഹൈക്കോടതി നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രയിലാണ് ചികിത്സ നല്‍കിയത്. വൈദ്യ പരിശോധനയിലാണ് കര്‍ണപുടം തകര്‍ന്നതു സ്ഥിരീകരിച്ചത്. കേസില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മാര്‍ച്ച് 30നാണ് സുരേന്ദ്രന്‍ ജയില്‍മോചിതനായത്.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചന, വനത്തില്‍ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പോലീസുകാരന്‍റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പോലീസ് സുരേന്ദ്രനെതിരേ കേസെടുത്തത്. തുടക്കത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു വിട്ടിരുന്നു. സിബിഐ കുറ്റപത്രത്തില്‍ സുരേന്ദ്രന്‍ പ്രതിയായിരുന്നില്ല.

2004ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹരജി ഫയല്‍ ചെയ്തത്. 2018ലാണ് ഡയറ്റില്‍നിന്നു വിരമിച്ചത്. സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി ഉത്തരവ് പാലിക്കാതെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് തീര്‍പ്പായത്. മൂന്നു മാസത്തിനകം നഷ്ടപരിഹാര ധനം അനുവദിക്കണമെന്നാണ് ജില്ലാ കോടതി ഉത്തരവ്. കോടതിവിധി സ്വാഗതം ചെയ്യുന്നതായും സര്‍ക്കാര്‍ ഇനിയും അപ്പീല്‍ പോകാതെ ന്യായത്തിനൊപ്പം നില്‍ക്കുമെന്നു കരുതുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

Latest News

Corehub Up