Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drops

Pathanamthitta

പമ്പാനദിയില്‍ വെള്ളം കുറഞ്ഞു; പള്ളിയോടങ്ങള്‍ ഉറച്ചു

ആറന്മുള: കാലവര്‍ഷം തിമിര്‍ത്തുപെയ്യേണ്ട കര്‍ക്കടകമാസത്തില്‍ വെള്ളമില്ലാതെ പമ്പാനദി. ജൂണ്‍, ജൂലൈ മാസങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോള്‍ പമ്പാനദിയിലുള്ളത്. വേനല്‍ക്കാലത്തേപ്പോലെ ജലനിരപ്പ് താഴ്ന്നതോടെ പള്ളിയോടങ്ങളുടെ യാത്ര ബുദ്ധിമുട്ടിലായി. ഇന്നലെ ആറന്മുള വള്ളസദ്യക്ക് എത്തിയ പല പള്ളിയോടങ്ങളും നദിയുടെ അടിത്തട്ടില്‍ ഉറച്ചു. വരും ദിവസങ്ങളില്‍ മഴകുറഞ്ഞാല്‍ പമ്പയില്‍ ജലനിരപ്പ് വീണ്ടുംതാഴും. ഇത് വരുംദിവസങ്ങളിലെ വള്ളസദ്യകളെയും ഉത്രട്ടാതി ജലമേളയെയും അടക്കം പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

പുതുക്കിപ്പണിതശേഷം ഇന്നലെ നീരണിഞ്ഞ ഇടശേരിമല പള്ളിയോടവും അകമ്പടിക്കെത്തിയ ചെറുകോല്‍ പള്ളിയോടവും ക്ഷേത്രക്കടവിനു സമീപം നദിയില്‍ ഉറച്ചു. തുഴച്ചില്‍കാര്‍ വള്ളത്തില്‍നിന്ന് ഇറങ്ങിയാണ് പള്ളിയോടം വലിച്ച് വെള്ളം കൂടുതലുള്ള ഭാഗത്തേക്ക് മാറ്റിയത് .

നദിയില്‍ തോട്ടപ്പുഴശേരി കരയോട് ചേര്‍ന്ന ഭാഗത്തുകൂടി മാത്രമേ പള്ളിയോടങ്ങള്‍ക്ക് സുഗമമായി തുഴഞ്ഞു നീങ്ങാന്‍ കഴിയുന്നുള്ളു. ഈ ഭാഗത്തുകൂടി തുഴഞ്ഞ് യാതൊരു തടസവുമില്ലാതെ കിഴക്ക് നിക്ഷേപമാലിവരെ പോകാം. അവിടെ നിന്ന് തിരിഞ്ഞ് നേരേ ക്ഷേത്രക്കടവില്‍ എത്താനും വലിയ തടസമില്ല. എന്നാല്‍ താഴേക്ക് തുഴഞ്ഞ് സത്രക്കടവില്‍ എത്തി തിരിഞ്ഞ് ആറന്മുള നെട്ടായത്തോടുചേര്‍ന്ന് തുഴയെറിഞ്ഞാല്‍ വള്ളം ഉറയ്ക്കാന്‍ സാധ്യത ഏറെയാണ്. പമ്പയിലെ ഒഴുക്കിനനുസരിച്ച് ഇടതു കരയിലൂടെ തുഴഞ്ഞ് സത്രക്കടവില്‍ എത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയാത്ത സ്ഥിതിയാണ്.

ഡാമിലും നദിയിലും വെള്ളമില്ല

ഇടവപ്പാതി തകര്‍ത്തു പെയ്തു വെള്ളപ്പൊക്കങ്ങള്‍ക്കൊപ്പം പമ്പ ഇരു കരയും മുട്ടി നിറഞ്ഞ് ഒഴുകേണ്ട സമയമാണിത്. മുന്‍കൊല്ലങ്ങളില്‍ വള്ളസദ്യ നടക്കുമ്പോള്‍ നദിയിലെ വെള്ളക്കൂടുതലും ഒഴുക്കും കാരണം പള്ളിയോടങ്ങളുടെ സുരക്ഷ വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ നദിയില്‍ ജലനിരപ്പ് ഏറെ താഴ്ന്ന അവസ്ഥയിലാണ്. വരും ദിനങ്ങളില്‍ മഴ മാറിനിന്നാല്‍ പള്ളിയോടങ്ങളുടെ വരവിനെ ഇത് പ്രതികൂലമായി ബാധിക്കും. മഴ മാറി നില്‍ക്കുന്ന ഈ പ്രതിഭാസം എത്ര നാള്‍ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കിഴക്ക് മഴ കുറവായതിനാല്‍ ഡാമുകളിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. പ്രധാന അണക്കെട്ടിലെല്ലാം 25 ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്.

മുന്‍ വര്‍ഷങ്ങളില്‍ നദിയിലെ ജലനിരപ്പ് കുറയുന്ന സാഹചര്യമുണ്ടായാല്‍ പിഐപിയുടെ മണിയാര്‍ അണക്കെട്ട് തുറന്നു വിട്ടാണ് നദിയിലെ ജലനിരപ്പ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ മണിയാര്‍ ഡാമിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ജലസംഭരണി ഇല്ലാത്ത സ്ഥിതിയാണ്. മൂഴിയാര്‍ പവര്‍ ഹൗസില്‍ ജനറേഷന്‍ പൂര്‍ണമായി നടക്കാത്തതിനാല്‍ മൂഴിയാര്‍ ഡാമിലും വെള്ളം അധികമില്ല. പമ്പയുടെ പ്രധാന പോഷക നദികളായ അഴുത, കക്കാട്ടാറ്, കല്ലാറ് എന്നിവിടങ്ങളിലൂടെയുള്ള ജലപ്രവാഹവും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡാം തുറന്നുവിട്ട് ജലനിരപ്പ് ഉയര്‍ത്താനുള്ള സാധ്യതയും കുറവാണ്.

അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍

നദിയുടെ അടിത്തട്ട് തോണ്ടി മണല്‍ നീക്കിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് പരിഹാരമല്ലെന്ന് മാത്രമല്ല, പമ്പാ നദിയുടെ നാശത്തിനും കാരണമാകും. ആറന്മുളയില്‍ നദിയുടെ അടിത്തട്ടില്‍ കാര്യമായ മണല്‍ ശേഖരം ഇല്ലെന്നുള്ളതാണ് പ്രധാന പ്രശ്നം. കൂടാതെ അടിത്തട്ട് താഴുന്നതോടെ ജലനിരപ്പും അതിന് അനുസൃതമായി താഴുന്നതിനാല്‍ കാര്യമായ ഫലവും ഉണ്ടാവില്ല. നദിയില്‍ അടിക്കടി മണല്‍പ്പുറ്റ് രൂപപ്പെടുന്നതും ആറന്മുളയില്‍ പള്ളിയോട യാത്ര ദുഷ്‌കരമാക്കുകയാണ്. മണല്‍പ്പുറ്റ് മാറ്റുന്നതിനുവേണ്ടി ഓരോവര്‍ഷവും ലക്ഷങ്ങള്‍ ചെലവിടുന്നു. എന്നാല്‍ പുറ്റ് രൂപപ്പെടുന്നതൊഴിവാക്കാനുള്ള മാര്‍ഗങ്ങളില്‍ ശാസ്ത്രീയ പഠനം നടന്നിട്ടില്ല.

വരും ദിവസങ്ങളില്‍ മഴ കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കരക്കാരും പള്ളിയോട സേവാ സംഘവും. രണ്ടു ദിവസം ശക്തമായ മഴ പെയ്താല്‍ അവസ്ഥ മാറും. നദിയിലെ ജലനിരപ്പ് ഉയരും. ആ പ്രതീക്ഷയിലാണ് ജലോത്സവ പ്രേമികള്‍.

Latest News

Corehub Up