ബെർലിൻ: ഈജിപ്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹുർഘഡയിലെ ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ ജർമൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഉണ്ടർഅൽഗാഉ സ്വദേശിയായ 57 വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ഏപ്രിൽ ആദ്യവാരം തന്റെ കുടുംബത്തോടൊപ്പം ഹുർഘഡയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ, പാമ്പാട്ടി ഇദ്ദേഹത്തിന്റെ പാന്റിസിനുള്ളിലേക്ക് പാമ്പാട്ടി ഇറക്കിവിട്ടു. ഈ സമയത്താണ് പാമ്പ് കാലിൽ കടിച്ചത്.
രക്ഷാപ്രവർത്തനം പരാജയപ്പെട്ടു
പാമ്പ് കടിയേറ്റ ഉടനെ തന്നെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ വിഷം പടരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
അന്വേഷണം ഊർജിതം
സംഭവത്തിൽ ഈജിപ്ഷ്യൻ പോലീസിനോടൊപ്പം ജർമൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പാട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
വിനോദസഞ്ചാരികളെ ആകർഷിക്കാനായി അപകടകരമായ രീതിയിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കെതിരേ വലിയ വിമർശനമാണ് ഈ സംഭവത്തോടെ ഉയരുന്നത്.
കേരളത്തിൽ പാമ്പുവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.