NRI
ബെർലിൻ: ഈജിപ്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹുർഘഡയിലെ ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ ജർമൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഉണ്ടർഅൽഗാഉ സ്വദേശിയായ 57 വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ഏപ്രിൽ ആദ്യവാരം തന്റെ കുടുംബത്തോടൊപ്പം ഹുർഘഡയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ, പാമ്പാട്ടി ഇദ്ദേഹത്തിന്റെ പാന്റിസിനുള്ളിലേക്ക് പാമ്പാട്ടി ഇറക്കിവിട്ടു. ഈ സമയത്താണ് പാമ്പ് കാലിൽ കടിച്ചത്.
രക്ഷാപ്രവർത്തനം പരാജയപ്പെട്ടു
പാമ്പ് കടിയേറ്റ ഉടനെ തന്നെ ഇദ്ദേഹത്തിന്റെ ശരീരത്തിൽ വിഷം പടരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.
അന്വേഷണം ഊർജിതം
സംഭവത്തിൽ ഈജിപ്ഷ്യൻ പോലീസിനോടൊപ്പം ജർമൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പാട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
വിനോദസഞ്ചാരികളെ ആകർഷിക്കാനായി അപകടകരമായ രീതിയിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കെതിരേ വലിയ വിമർശനമാണ് ഈ സംഭവത്തോടെ ഉയരുന്നത്.
കേരളത്തിൽ പാമ്പുവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: ഈജിപ്ത് വിദേശകാര്യ മന്ത്രിയെ സ്വീകരിക്കുന്നതിനിടെ വഴുതി വീണ് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്ലാമാബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.
ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ ഇഷാഖ് ദാർ വഴുതി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു.
വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസമില്ലാതെ തുടർന്നുവെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച. പ്രശ്നം പരിഹരിക്കാനായി പാക്കിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.
International
ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.
കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.
ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.
വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.
ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.
തീരമേഖലയായ ഖാൻ യൂനിസിൽ ടെന്റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Sports
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
International
ടെൽ അവീവ്: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി വരുംദിവസങ്ങളിൽ തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ആയിരക്കണക്കിനു പലസ്തീനികൾക്ക് വിദേശത്തു ചികിത്സ നേടാൻ അവസരമൊരുക്കുന്ന നടപടിയാണിത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയിൽ റാഫ അതിർത്തി ഇരുവശത്തേക്കും തുറന്നുകൊടുക്കാനുള്ള നിർദേശം ഉൾപ്പെടുന്നുണ്ട്. സമാധാനപദ്ധതി പ്രകാരം ഒക്ടോബർ പത്തിന് വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ കൂട്ടാക്കിയില്ല.
വിദേശത്തു ചികിത്സ ആവശ്യമായ 16,500 രോഗികൾ ഗാസയിലുണ്ടെന്നാണു യുഎൻ കണക്ക്. നേരത്തേ കുറേ രോഗികൾ ഇസ്രയേൽ വഴി വിദേശരാജ്യങ്ങളിലേക്കു പോയിരുന്നു.