Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Egypt

കാന്തപുരത്തിന്‍റെ നിലപാടില്‍ വൈരുധ്യം; ഈജിപ്തിലെ മര്‍ക്കസ് നോളജ് സിറ്റി പരിപാടിയില്‍ സ്ത്രീകള്‍, ചിത്രങ്ങള്‍ പുറത്ത്

മലപ്പുറം: പൊതുവേദിയിൽ സ്ത്രീകൾ എത്തുന്നതിനെ എതിർക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകൾക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നു. ഈജിപ്തിലെ മര്‍ക്കസ് നോളജ് സിറ്റി പരിപാടിയില്‍ സ്ത്രീകൾക്കൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുറച്ച് വർഷങ്ങൾക്ക് മുന്പാണ് സമ്മേളനം നടന്നത്.

മൂന്ന് വർഷങ്ങൾക്ക് മുന്പ് മർകസ് നോളജ് സിറ്റി തന്നെ സംഘടിപ്പിച്ച അന്താരാഷ പരിസ്ഥിതി കോൺഫറൻസിലും സ്ത്രീകൾ സജീവമായി പങ്കെടുത്തിരുന്നു. ആ കോൺഫറസിന്‍റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.

എന്നാൽ, ഇത്തരം വിമർശനങ്ങളെയൊന്നും തങ്ങൾ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് കാന്തപുരത്തിന്‍റെ നിലപാട്‌. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് കാന്തപുരം ആവർത്തിക്കുകയും ചെയ്തു.

സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് ഈകാര്യങ്ങൾ പറയാൻ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാൽ, തങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണെന്നും അതുകൊണ്ട് സമുദായത്തോട് ഇതു പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

International

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ മധ്യസ്ഥതയ്ക്ക് ശ്രമം; അടിതെറ്റി പാക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഈജിപ്ത് വിദേശകാര്യ മന്ത്രിയെ സ്വീകരിക്കുന്നതിനിടെ വഴുതി വീണ് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്‌ലാമാബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.

ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ ഇഷാഖ് ദാർ വഴുതി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു.

വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസമില്ലാതെ തുടർന്നുവെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമഫലമായാണ് കൂടിക്കാഴ്ച. പ്രശ്നം പരിഹരിക്കാനായി പാക്കിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.

International

റാഫയിൽ ഇസ്രയേൽ ചെക്ക്പോസ്റ്റ്

ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.

കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.

ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.

വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.

യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.

ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്‍റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.

അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.

തീരമേഖലയായ ഖാൻ യൂനിസിൽ ടെന്‍റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: സെമി പോരാട്ടങ്ങൾ ഇന്ന്

റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.

രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

International

റാഫ അതിർത്തി ഉടൻ തുറക്കും

ടെൽ അവീവ്: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി വരുംദിവസങ്ങളിൽ തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ആയിരക്കണക്കിനു പലസ്തീനികൾക്ക് വിദേശത്തു ചികിത്സ നേടാൻ അവസരമൊരുക്കുന്ന നടപടിയാണിത്.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സമാധാന പദ്ധതിയിൽ റാഫ അതിർത്തി ഇരുവശത്തേക്കും തുറന്നുകൊടുക്കാനുള്ള നിർദേശം ഉൾപ്പെടുന്നുണ്ട്. സമാധാനപദ്ധതി പ്രകാരം ഒക്‌ടോബർ പത്തിന് വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ കൂട്ടാക്കിയില്ല.

വിദേശത്തു ചികിത്സ ആവശ്യമായ 16,500 രോഗികൾ ഗാസയിലുണ്ടെന്നാണു യുഎൻ കണക്ക്. നേരത്തേ കുറേ രോഗികൾ ഇസ്രയേൽ വഴി വിദേശരാജ്യങ്ങളിലേക്കു പോയിരുന്നു.

Latest News

Corehub Up