തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിംഗ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിംഗ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഹിയറിംഗിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.