Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explosives

America

സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ബോംബേറ്: മൂന്ന് പേർ അറസ്റ്റിൽ

ന്യൂയോർക്ക്: മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ എഫ്‌ബിഐ (FBI) ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേയറുടെ വസതിയായ ഗ്രേസി മാൻഷന് പുറത്ത് നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെയാണ് രണ്ട് നാടൻ ബോംബുകൾ (IED) എറിഞ്ഞത്. തീവ്ര വലതുപക്ഷ സ്വാധീനമുള്ള ജേക്ക് ലാംഗ് സംഘടിപ്പിച്ച ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനെതിരെ എത്തിയ നൂറിലധികം വരുന്ന പ്രതിഷേധക്കാരിൽ പെട്ടവരാണ് സ്ഫോടകവസ്തുക്കൾ എറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

പെൻസിൽവേനിയ സ്വദേശികളായ എമിർ ബാലത്ത് (18), ഇബ്രാഹിം കായുമി (19) എന്നീ  പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്പോർട്സ് ഡ്രിങ്ക് ബോട്ടിലുകളിലും ഗ്ലാസ് ജാറുകളിലുമായി നിർമിച്ച ബോംബുകളിൽ നട്ടുകളും ബോൾട്ടുകളും ഉൾപ്പെടെയുള്ള ലോഹക്കഷ്ണങ്ങൾ നിറച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ നിരവധി മരണങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതികൾക്ക് ഐസിസ് (ISIS) പോലുള്ള തീവ്രവാദ സംഘടനകളുടെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. എമിർ ബാലത്ത് അടുത്തിടെ തുർക്കി സന്ദർശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇസ്‌ലാം വിരുദ്ധ പ്രതിഷേധക്കാരെ ലക്ഷ്യം വച്ചാണ് ഇവർ സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.എഫ്‌ബിഐയുടെ ജോയിന്‍റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് കേസ് ഏറ്റെടുത്തു.

പ്രതികൾക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കും. സംഭവത്തെത്തുടർന്ന് മേയർ മംദാനി, നഗരത്തിലെ വിദ്വേഷ പ്രചാരണങ്ങളെയും അക്രമങ്ങളെയും ശക്തമായി അപലപിച്ചു.

National

രാജസ്ഥാനിൽ 150 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ജയ്പു‌ർ: രാജസ്ഥാനിൽ വൻ തോതിൽ സ്ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ടോംഗ് ജില്ലയിലാണ് സംഭവം. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്‌വ എന്നിവരാണ് കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി രാജസ്ഥാൻ പോലീസിന്‍റെ പിടിയിലായത്.

യൂറിയ വളത്തിന്‍റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിലുണ്ടായിരുന്നത്. ഇതുകൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബുന്ദിയിൽ നിന്ന് ടോംഗിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് ഡിഎസ്‌പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.

National

ഉത്തരാഖണ്ഡിൽ സ്കൂളിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്ത് നിന്നും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.

സുൾട്ട് പ്രദേശത്തെ ദബാര ഗ്രാമത്തിലെ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നുമാണ് 20 കിലോയിൽ കൂടുതൽ ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

സംശയാസ്പദമായ പായ്ക്കറ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ സുഭാഷ് സിംഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് പോലീസ് സംഘങ്ങൾ സ്കൂളിലെത്തി പ്രദേശം വളഞ്ഞു.

ഉധം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യ സംഘത്തെയും ഡോഗ് സ്ക്വാഡുകളെയും സ്ഥലത്ത് എത്തിച്ചു. പോലീസ് നായ ഉപയോഗിച്ചുള്ള പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ഏതാനും പാക്കറ്റ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി.

ബോംബ് നിർവീര്യ സ്‌ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

നിർമാണത്തിനും ഖനന ആവശ്യങ്ങൾക്കുമായി പാറകൾ പൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ജലാറ്റിൻ സ്റ്റിക്കുകൾ. സ്ഫോടകവസ്തുക്കൾ ഗ്രാമത്തിലേക്ക് കൊണ്ടുവന്നതിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1908 ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ) പ്രകാരമുള്ള കുറ്റവും ഭാരതീയ ന്യായ്‍ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 288 പ്രകാരവും അജ്ഞാതരായ ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്എസ്പി അറിയിച്ചു.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവം.

Latest News

Corehub Up