Movies
മലയാള സിനിമാ മേഖലയിൽ പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് കരാർ ഒപ്പിട്ടു.
ഇതനുസരിച്ച് 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും. അഭിനേതാക്കൾ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ടിവന്ന സ്ഥിതി ഇതോടെ മാറും.
തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Kerala
കൊച്ചി: മലയാള സിനിമാ മേഖലയിൽ പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് ഇതുസംബന്ധിച്ചു കരാർ ഒപ്പിട്ടു. ഇതനുസരിച്ച് 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും.
അഭിനേതാക്കൾ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ടിവന്ന സ്ഥിതി ഇതോടെ മാറും.
തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Movies
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ച് പ്രശസ്ത കനേഡിയൻ സംവിധായികയും സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ നിർവഹിച്ചു.
ഹ്രസ്വ ചിത്രങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ മത്സരവേദിയായ ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഈ വർഷം മുതൽ മികച്ച ഷോർട്ട് ഫിലിമിന് ഒന്നര ലക്ഷം രൂപയും (150000/- ) രണ്ടാമത്തെ ചിത്രത്തിന് ഒരുലക്ഷം ( 100000/) രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും (50,000/) ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക.
മുഖ്യാതിഥിയായ കെല്ലി ഫൈഫ് മാർഷലിനെ ഡോക്ടർ ബിജു സദസിന് പരിചയപ്പെടുത്തി. ബ്ലാക്ക് ബോഡീസ് എന്ന ഷോർട്ട് ഫിലിമിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയയായ കെല്ലി മാർഷൽ തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു.
ചലച്ചിത്ര പ്രതിഭകളായ കമൽ, ടി.കെ. രാജീവ്കുമാർ, ശ്യാമപ്രസാദ്, അഴകപ്പൻ, കുക്കു പരമേശ്വരൻ, ജോഷി മാത്യു, സന്ദീപ് സേനൻ, സന്തോഷ് കീഴാറ്റൂർ, ശ്രീകുമാർ അരൂക്കുറ്റി, ബാബു പള്ളാശേരി, അൻസിബ, നീന കുറുപ്പ്, സാജു നവോദയ, വി.ടി. ശ്രീജിത്ത്, ഗിരിശങ്കർ, സജിൻ ലാൽ, ഔസേപ്പച്ചൻ വാളക്കുഴി, സന്തോഷ് പവിത്രം, ഉണ്ണി ശിവപാൽ, വേണു ഗോപാൽ, സിദ്ധാർഥ്, വേണു ബി. നായർ, സാജിദ് യാഹിയ, അനൂപ് രവീന്ദ്രൻ, എ.എസ്. ദിനേശ് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ സ്വാഗതവും ഡയറക്ടേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു വിൻസെന്റ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഷോർട്ട് ഫിലിം കമ്മിറ്റി കൺവീനർ സലാം ബാപ്പു നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ബൈജുരാജ് ചേകവർ, നിർവാഹക സമിതി അംഗങ്ങളായ മനോജ് അരവിന്ദാക്ഷൻ, വി.സി. അഭിലാഷ്, ജോജു റാഫേൽ, ഷിബു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച നടൻ നടി ബാലതാരം, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, കലാസംവിധായകൻ, മ്യുസിക് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യും ഡിസൈനർ, വി എഫ് എക്സ് ആർട്ടിസ്റ്റ് ഉൾപ്പടെയുള്ള 12 വ്യക്തിഗത വിഭാഗങ്ങൾക്ക് അയ്യായിരം രൂപാ വീതവും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുക.
ജനറൽ കേറ്റഗറി, കാമ്പസ്, പ്രവാസി, AI ചിത്രങ്ങൾ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയുള്ള വിഭാഗം എന്നിങ്ങനെ അഞ്ചു കാറ്റഗറികളിൽ അവാർഡുകൾ നൽകും.
വിശദവിവരങ്ങൾക്ക്-9074590448, 9544342226
Kerala
കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി ഫെഫ്ക അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ തിരികെകൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണു ഭാഗ്യലക്ഷ്മി രാജിവച്ചത്.
ഫെഫ്കയുടെ രൂപീകരണകാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അവര്‍.
Movies
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവച്ചത്.
വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് പറഞ്ഞത്. ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു.
ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. ഡിസംബർ ഒൻപതിനാണ് യൂണിയനിൽനിന്നും രാജി വയ്ക്കുന്നുവെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി ഇമെയിൽ ചെയ്തത്.
നാളിതുവരെയും സംഘടനയുടെയും അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഭാഗ്യലക്ഷ്മിയെപ്പോലൊരാളുടെ രാജിക്കത്ത് ഏവരെയും ഏറെ വിഷമിപ്പിച്ചുവെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കത്തിലൂടെ അറിയിച്ചതിനാൽ മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയൻ പ്രസിഡന്റ് ഷോബി തിലകൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.