ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ച സാഹചര്യത്തിൽ മുൻകരുതലായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇന്ധന സ്റ്റോക്ക് പരിശോധിക്കുന്നു.
നിലവിലുള്ള സ്റ്റോക്ക്, ശരാശരി ദൈനംദിന ഇന്ധന ഉപഭോഗം, അടുത്ത ഏഴ് ദിവസത്തേയ്ക്കുള്ള ഇന്ധന ആവശ്യകത, ഇന്ധനം നിറക്കുന്ന അടുത്ത തീയതി തുടങ്ങിയ വിശദംശങ്ങൾ സമർപ്പിക്കാനാണ് നിർദേശം.
74 ദിവസംവരെ പിടിച്ചുനിൽക്കാൻ കഴിയും വിധം എണ്ണ സംഭരണ ശേഷി ഇന്ത്യക്ക് ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 25 ദിവസംവരെ പിടിച്ചു നിൽക്കാനേ ഇന്ത്യക്ക് സാധിക്കു എന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവില ഉയർന്നെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായാൽ അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ബദൽ മാർഗങ്ങൾ സർക്കാർ തേടുന്നുണ്ട്.