ഭുവനേശ്വർ: ഒഡീഷ പോലീസിൽ കീഴടങ്ങാനൊരുങ്ങിയ മാവോയിസ്റ്റ് കമാൻഡറെ സംഘാംഗങ്ങൾ കൊന്നു കുഴിച്ചുമൂടി. രേണു എന്നറിയപ്പെടുന്ന അൻവേഷ് ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ തലയ്ക്ക് 22 ലക്ഷം രൂപ വിലയിട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് സുക്രുവും കൂട്ടാളികളും ചേർന്നാണ് അൻവേഷിനെ ജനുവരി 29നു കൊലപ്പെടുത്തിയത്.ഛത്തീസ്ഗഡിലെ സുക്മ സ്വദേശിയാണ് അൻവേഷ്.
മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗവും മിലിട്ടറി പ്ലാറ്റൂൺ കമാൻഡറുമായിരുന്നു അൻവേഷ്. അൻവേഷിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ജഗേഷിനെ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.