Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Body

വിവാദങ്ങള്‍ക്കിടെ ‘അമ്മ’ ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്നു കൊച്ചിയില്‍ നടക്കും. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തര്‍ക്കങ്ങളും ഭിന്നതകളും മൂലം യോഗം ഏറെ നിര്‍ണായകമാകാനാണു സാധ്യത. മാധ്യമങ്ങളിലൂടെ സംഘടനയ്‌ക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നടി അന്‍സിബ ഹസനെതിരേ സംഘടന കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അന്‍സിബ വിശദീകരണം നല്‍കാത്തതും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

വെള്ളിയാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. കാരണം കാണിക്കല്‍ നോട്ടീസില്‍ 17നകം മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ അന്‍സിബ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കേണ്ടെന്നായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തരപ്രശ്‌നങ്ങളെ തെരുവിലേക്കു വലിച്ചിഴച്ച് സംഘടനയ്ക്കു വലിയരീതിയില്‍ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തല്‍.

നടന്‍ ടിനിടോമിനെതിരായ പരാതിയില്‍ അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചിരുന്നു. തന്‍റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയെയാണ് അന്‍സിബ സമീപിച്ചത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.

അതുകൊണ്ടുതന്നെ അന്‍സിബയ്‌ക്കെതിരേ അച്ചടക്കനടപടിയെടുക്കണോയെന്നതും യോഗത്തില്‍ നിര്‍ണായകമാകും. അന്‍സിബയ്‌ക്കെതിരേ നടപടി ആവശ്യപ്പെടാനാണ് സംഘടനയിലെ ഒരുവിഭാഗത്തിന്‍റെ നീക്കം. അതേസമയം അന്‍സിബയെ തിരികെ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് എത്തിക്കണമെന്ന് മറുവിഭാഗം ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെടുമെന്നും വിവരമുണ്ട്.

സംഘടനയുടെ ബൈലോയ്ക്കു വിരുദ്ധമായി പരസ്യ പ്രതികരണങ്ങള്‍ നടത്തിയതിന് നടന്‍മാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി നല്‍കുകയും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ അവധിയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. പ്രസിഡന്‍റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും പ്രധാന തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്നും അംഗങ്ങള്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.

നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെടണമെന്നും സംഘടനയ്ക്കുള്ളില്‍ത്തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം നിര്‍ണായകമാകും.

Latest News

Corehub Up