Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Germandesigner

നിർമ്മിത ബുദ്ധിയെയും സിസിടിവികളെയും കബളിപ്പിക്കാം; 'അദൃശ്യ' ഷർട്ടുമായി ജർമ്മൻ ഡിസൈനർ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറകളുടെയും സർവൈലൻസ് സിസ്റ്റങ്ങളുടെയും കണ്ണുവെട്ടിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ക്യാമൊഫ്ലാഷ് ഷർട്ട് വികസിപ്പിച്ചെടുത്ത് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്.

വ്യത്യസ്ത നിറങ്ങളും പാറ്റേണുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ഷർട്ട് ധരിച്ചാൽ എഐ കാമറകൾക്ക് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കില്ല.

ഹ്യൂമൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഐ ക്യാമറകൾക്ക് മുന്നിൽ ഈ ഷർട്ട് വയ്ക്കുമ്പോൾ ക്യാമറയ്ക്ക് വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സൈമൺ വെക്കർട്ട് വ്യക്തമാക്കുന്നു.

മനുഷ്യരെപ്പോലെയല്ല എഐ സിസ്റ്റങ്ങൾ കാഴ്ചകളെ കാണുന്നത്. ദശലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്നുള്ള രൂപങ്ങൾ, നിറങ്ങൾ, ബോഡി ഔട്ട്‌ലൈൻ എന്നിവ അടിസ്ഥാനമാക്കിയാണ് എഐ ഒരാളെ 'മനുഷ്യൻ' എന്ന് അടയാളപ്പെടുത്തുന്നത്.

സൈമൺ ഡിസൈൻ ചെയ്ത ഷർട്ടിലെ തിളക്കമുള്ള നിറങ്ങളും ഒന്നിനുമുകളിൽ ഒന്നായി വരുന്ന പ്രത്യേക പാറ്റേണുകളും എഐ സിസ്റ്റത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. എഐ സാങ്കേതികവിദ്യയെ തന്നെ ഉപയോഗിച്ചാണ് വെക്കർട്ട് ഈ പാറ്റേണുകൾ നിർമിച്ചെടുത്തത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന യോലോ എന്ന ഓപ്പൺ സോഴ്‌സ് എഐ സിസ്റ്റത്തിലാണ് ഇത് പരീക്ഷിച്ചത്.

നഗരങ്ങളിൽ എഐ ക്യാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇത്തരം സാങ്കേതികവിദ്യകളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമാണ് താൻ ഈ പദ്ധതിയിലൂടെ ശ്രമിച്ചതെന്ന് വെക്കർട്ട് വ്യക്തമാക്കി.

 

Latest News

Corehub Up