Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Good Hope Leaders

Palakkad

മണ്ണാർക്കാട്ട് ശുഭപ്രതീക്ഷയിൽ മുന്നണികൾ

മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ ശുഭപ്രതീക്ഷയിൽ മുന്നണികൾ. നഗരസഭയും ബ്ലോക്ക് പഞ്ചായത്തും അലനല്ലൂർ, തെങ്കര ജില്ല പഞ്ചായത്ത് ഡിവിഷനുകളുമെല്ലാം കഴിഞ്ഞതവണ യുഡിഎഫാണ് ഭരിച്ചത്. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തച്ചനാട്ടുകര, തച്ചമ്പാറ പഞ്ചായത്തുകളും യുഡിഎഫിനായിരുന്നു. തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ, കാരാക്കുറുശി പഞ്ചായത്തുകളാണ് എൽഡിഎഫിന് നേടാനായത്. മുസ്ലീം ലീഗിലെ വിമതശല്യം കാരണം അലനല്ലൂർ, തെങ്കര ജില്ല പഞ്ചായത്ത് ഡിവിഷനുകൾ കഴിഞ്ഞതിനു മുമ്പത്തെതവണ എൽഡിഎഫ് നേടിയിരുന്നു.

ഇതേപ്രശ്നം കാരണം കോട്ടോപ്പാടം ഗ്രാമപഞ്ചായത്തും എൽഡിഎഫ് ഭരിച്ചു. എന്നാൽ ഇത്തവണ മുസ്ലീം ലീഗിന് കാര്യമായ പ്രശ്നങ്ങളില്ലാത്തത് യുഡിഎഫിന് അനുകൂലമാകുന്ന പ്രതീക്ഷയിലാണ് നേതൃത്വം. പലയിടത്തും എൽഡിഎഫിലെ വിമതശല്യം പ്രതീക്ഷക്കു കാരണമായിട്ടുമുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ സിപിഎമ്മിനെതിരെ പത്തുഡിവിഷനുകളായി വിമതർ മത്സരിക്കുന്നുണ്ട്. ഇത് യുഡിഎഫിനു ഗുണമാകുമെന്നാണ് യുഡിഎഫ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സിപിഎമ്മിനെതിരെ വിമതർ മത്സരരംഗത്തുണ്ട്. ഇതും യുഡിഎഫിനു ഗുണമാകുമെന്നാണ് പ്രതീക്ഷ. കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ സേവ് സിപിഐ യുഡിഎഫിനൊപ്പമാണ്. ഒരു വാർഡിൽ യുഡിഎഫ് പിന്തുണയോടെ സേവ് സിപിഐ മത്സരിക്കുന്നുമുണ്ട്. ഇതും യുഡിഎഫിനാണ് ഗുണമാവുക. ചില വാർഡുകളിൽ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥികളെ ചൊല്ലി പ്രശ്നമുള്ളതൊഴിച്ചാൽ യുഡിഎഫിനകത്ത് ഇത്തവണ കാര്യമായ പ്രശ്നങ്ങളില്ല.

എന്നാൽ പി.കെ. ശശിയെ അനുകൂലിക്കുന്ന ഒരു വിഭാഗം എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരേ മത്സരരംഗത്തുള്ളത് മുന്നണിക്കു തലവേദനയായിട്ടുണ്ട്. എന്നാൽ വിമതസ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് തങ്ങളെ ബാധിക്കില്ലെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ മൂന്നുസീറ്റ് ബിജെപിക്ക് ലഭിച്ചിരുന്നു. ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്നാണ് നേതൃത്വം പറയുന്നത്. മറ്റ് ഗ്രാമപഞ്ചായത്തുകളിലും ബിജെപി സീറ്റ് നേടുമെന്നു നേതാക്കൾ പറഞ്ഞു.

മണ്ണാർക്കാട് മേഖലയിൽ 281 ബൂത്തുകൾ

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി മണ്ണാർക്കാട് മേഖലയിൽ 281 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ബൂത്തിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു റിട്ടേണിംഗ് ഓഫീസറായ മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾലത്തീഫ് പറഞ്ഞു. മണ്ണാർക്കാട് മേഖലയിലെ എട്ടു പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി മത്സരിക്കുന്നത് 651 സ്ഥാനാർഥികളാണ്.

ഇതിൽ 334 പേർ പുരുഷൻമാരും 317 വനിതകളുമാണ്. മണ്ണാർക്കാട് നഗരസഭയിൽ 93 പേരാണ് മത്സരിക്കുന്നത്. തച്ചനാട്ടുകര പഞ്ചായത്തിൽ 51, അലനല്ലൂർ പഞ്ചായത്തിൽ 80, കരിമ്പ പഞ്ചായത്തിൽ 56, കോട്ടോപ്പാടം പഞ്ചായത്തിൽ 79, കുമരംപുത്തൂർ പഞ്ചായത്തിൽ 69, കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ 65, തച്ചമ്പാറ പഞ്ചായത്തിൽ 44, തെങ്കര പഞ്ചായത്തിൽ 56 എന്നിങ്ങനെയാണ് സ്ഥാനാർഥികളും മത്സരി ക്കുന്നത്.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 58 സ്ഥാനാർഥികളുണ്ട്. ഇന്നലെ നിശബ്ദ പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മന്ത്രിമാരുൾപ്പെടെയുള്ള മുന്നണി നേതാക്കൾ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും പ്രചാരണത്തിനെത്തിയിരുന്നു.

Latest News

Corehub Up