തൃശൂർ: മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയിലെ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. അതേസമയം സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി.
13 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് കുണ്ടന്നൂർ സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയാണ്.
അവിടെ ഫോറൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എന്‍.വാസവനും കെ.രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ തയാറാക്കുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്.