Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun

മദ്യം ദേഹത്ത് വീണതിൽ തർക്കം; യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിൽ‌. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷ് (29) ആണ് അറസ്റ്റിലായത്.

ഇൻഫോപാർക്ക് പോലീസ് ആണ് സോണലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാള്ച പുലർച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.

ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്‍റെ ഗ്ലാസിൽ നിന്നും സോണലിന്‍റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി.

തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്, എസ്‌സിപിഒ മാരായ കണ്ണൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

National

പിറന്നാൾ ആഘോഷത്തിനിടെ കൗമാരക്കാരൻ വെടിയേറ്റ് മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ കൃഷ്ണനഗറിൽ പിറന്നാൾ ആഘോഷത്തിനിടെ കൗമാരക്കാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരനാണ് മരിച്ചത്.

കൃഷ്ണനഗറിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റിന്‍റെ വീട്ടിലാണ് സംഭവം. കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥി, അതെ ക്ലാസിലെ സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ പോയിരുന്നു. 13, 14 വയസുള്ള മറ്റ് രണ്ട് കുട്ടികൾ കൂടി ഇവരോടൊപ്പമുണ്ടായിരുന്നു. ആഘോഷത്തിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികൾ കൈയിലെടുക്കുകയും അബദ്ധത്തിൽ വെടിവയ്ക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഉടൻ തന്നെ വീട്ടുടമസ്ഥൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡപകടം സംഭവിച്ചുവെന്നാണ് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയ കുടുംബത്തെ അവിടെവച്ചാണ് മരണവാർത്ത അറിയിച്ചത്.

വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും വെടിവച്ച കുട്ടിക്കും പിതാവിനുമെതിരെ കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.

Kerala

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള തോക്കിനും വനംവകുപ്പിന്‍റെ കുരുക്ക്

കോട്ടയം: നാട്ടിലും നഗരത്തിലും വരെ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായിരിക്കെ വെടിവച്ചുകൊല്ലാനുള്ള തോക്കിനും വനംവകുപ്പിന്‍റെ പാര.

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രമേയുള്ളൂ. കായികാവശ്യത്തിനുള്ള ലൈസന്‍സ് തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്‍റുമാറും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കും മുന്‍പു ജില്ലാ ലൈസന്‍സിംഗ് അഥോറിറ്റിയില്‍നിന്നു തോക്ക് ലൈസന്‍സിന്‍റെ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പുതിയ ഉത്തരവ്. ചുരുക്കത്തില്‍ കാട്ടുപന്നിക്കൂട്ടം കൃഷിയിടം ഉഴുതുമറിച്ചുപോയാലും കൃഷിയിടം താവളമാക്കിയാലും വെടിവയ്പ്പ് നടക്കില്ല.

കാട്ടുപന്നികളെ വെടിവയ്ക്കാന്‍ മുന്നോട്ടുവരുന്നവരിൽ പല രും റൈഫിള്‍ ക്ലബ് അംഗങ്ങളാണ്. നിയമപ്രകാരം കായികാവശ്യത്തിന് അനുവദിക്കുന്ന തോക്കുകള്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

എന്നാല്‍ പന്നികളുടെ എണ്ണം പെരുകി ശല്യം രൂക്ഷമായതോടെ കായിക തോക്കുകള്‍ കൊണ്ടും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ എടുക്കുന്ന തോക്കുകള്‍ ഉപയോഗിച്ചും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരം ലൈസന്‍സുകള്‍ സ്ഥാപനങ്ങളുടെ പേരിലാണ് അനുവദിക്കുന്നത്.

 

NRI

ഡാളസിലെ വുഡ്രോ വിൽസൺ ഹൈസ്കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥി മരിച്ചു

ഡാളസ്‌: ഡാളസിലെ വുഡ്രോ വിൽസൺ ഹൈസ്കൂളിന് സമീപമുള്ള പാർക്കിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. സ്കൂളിലെ അവസാന വർഷ വിദ്യാർഥിയും ഫുട്ബോൾ ടീം അംഗവുമായ യുവാവാണ് മരിച്ചത്.

വില്ലിസ് സി വിന്‍റേഴ്‌സ് പാർക്കിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പിനെത്തുടർന്ന് സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളെ സുരക്ഷയ്ക്കായി സ്കൂളിനുള്ളിൽ തന്നെ തടഞ്ഞുവച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വുഡ്രോ വിൽസൺ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുമെന്നും ഡാളസ് ഐഎസ്ഡി അറിയിച്ചു. നിലവിൽ വിദ്യാർഥികൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും അധികൃതർ വ്യക്തമാക്കി.

Kerala

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം

കോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്.

തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു.

ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

NRI

ഇത് തീക്കളി; ജനങ്ങളുടെ കെെയിൽ നിന്ന് തോക്കുകൾ തിരിച്ചുവാങ്ങാനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ

കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.

അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.

ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.

ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.

തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.

35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.

6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.

International

ജന്മദിനാഘോഷ പാർട്ടിക്കിടെ വെടിവയ്പ്; നാല് മരണം, 10 പേർക്ക് പരിക്ക്

കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.

കുട്ടികൾക്കും മുതി‍ർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ആസുത്രണം ചെയ്‌തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.

NRI

ഓസ്റ്റിനിൽ വെടിവയ്പ്: മൂന്ന് മരണം, പ്രതി പിടിയിൽ

വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്‍റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്‌ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായിയാണ് പിടികൂടിയത്.

30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.

NRI

മോഷണ ശ്രമം: ഹൂസ്റ്റണിൽ കള്ളന്മാർക്ക് നേരെ വെടിയുതിർത്ത് കട ഉടമ

ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്‌ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ കടയുടമ വെടിവച്ചു. പുലർച്ചെ 4.30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ ബറസ് സ്ട്രീറ്റിലാണ് സംഭവം.

ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പിൽ ഒരാളുടെ മുഖത്താണ് വെടിയേറ്റത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Latest News

Corehub Up