ലൊസാഞ്ചലസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹൈബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഇറാനായി രണ്ടാം ഗോൾ നേടിയ ശേഷമായിരുന്നു താരത്തിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം.
ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ കൈകൾ കൊണ്ട് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ താരം ആംഗ്യം കാണിക്കുകയായിരുന്നു. കായികരംഗത്തെ ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മൊഹെബിയുടെ ഈ ഗൺഫയർ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
എന്നാൽ വിവാദ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.