ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില്‍ 102) അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്.
ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്‍സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്നും നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഗുർനൂർ ബ്രാറിന് പിന്നാലെ ഹർഷ് ദുബെയും ടീമിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരം ഇഷാൻ കിഷൻ പ്ലെയിംഗ് ഇലവനിൽ ഇടംനേടി.