Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hand

കുടുംബവഴക്ക് : ഗൃഹനാഥൻ മരുമകളുടെ കൈ വെട്ടി

കൊട്ടാരക്കര: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും മരുമകളെയും വെട്ടി.

മരുമകളുടെ വലത് കൈപ്പത്തി അറ്റുപോയി. പ്രതി കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറേ വീട്ടിൽ എം. അലക്സാണ്ടറിനെ (60) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.

അലക്സാണ്ടറുടെ ഭാര്യ സാറാമ്മ (55), മരുമകൾ ജിൻസി ജോൺ (30) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം. പ്രവാസിയായിരുന്ന അലക്സാണ്ടർ രണ്ടു വർഷം മുന്പ് നാട്ടിലെത്തിയ ശേഷം ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറാണ്. ഭാര്യയുമായി ഏറെക്കാലമായി കുടുംബ പ്രശ്നങ്ങളുണ്ട്. നേരത്തേ കുടുംബ കോടതിയിൽ കേസ് ഉണ്ടായിരുന്നു.

അലക്സാണ്ടറുടെ സ്വഭാവ ദൂഷ്യം ആരോപിച്ചായിരുന്നു തർക്കങ്ങൾ. ഇന്നലെ സാറാമ്മയും മകൻ ഷിന്‍റോയുടെ ഭാര്യ ജിൻസി ജോണും തമ്മിൽ ഈ വിഷയം സംസാരിക്കുന്നതും ആക്ഷേപിക്കുന്നതും അലക്സാണ്ടർ കേട്ടു.

തുടർന്നാണ് മുന്പ് വിദേശത്തുനിന്നു കൊണ്ടുവന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അലക്സാണ്ടർ ആക്രമിച്ചത്. ജിൻസി ജോണിന്‍റെ കൈപ്പത്തി അറ്റ് നിലത്തുവീണു. സാറാമ്മയുടെ ദേഹത്ത് തലങ്ങും വിലങ്ങും വെട്ടി. ബഹളംകേട്ട് അയൽക്കാർ ഓടിക്കൂടിയാണ് പോലീസിൽ അറിയിച്ചത്. സാറാമ്മയെയും ജിൻസിയെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

വീട്ടിൽനിന്നുതന്നെയാണ് അലക്സാണ്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചു. അലക്സാണ്ടറുടെ 97 വയസുള്ള അമ്മയും ഇതേ വീട്ടിലാണ് താമസം. മകൻ ഷിന്‍റോ പുറത്തുപോയിരുന്ന സമയത്തായിരുന്നു ആക്രമണം. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Kerala

ഫ്ലോർ മില്ലിൽ യുവാവിന്‍റെ കൈ കുടുങ്ങി അപകടം

തിരുവനന്തപുരം: ഫ്ലോർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്‍റെ കൈ കുടുങ്ങി അപകടം. വട്ടിയൂർക്കാവിൽ ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം.

സ്വദേശി ബിനു ലാൽ (29) ആണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിലേക്ക് അബദ്ധത്തിൽ കൈ കുടുങ്ങിയതോടെ നിലവിളിച്ച ബിനുലാലിനെ ഒപ്പം ജോലി ചെയ്തിരുന്നവർ മെഷീൻ ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈ മെഷീനിലുള്ളിലേക്ക് കുടുങ്ങിയിരുന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ തന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് യുവാവിന്‍റെ കൈ പുറത്തെടുക്കാനായത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്‍റെ എല്ലിന് പൊട്ടലുണ്ട്.

Kerala

വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഇന്ന് മൊഴിയെടുക്കും

 പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും. പല്ലശന സ്വദേശി വിനോദിന്‍റെ മകൾ വിനോദിനിക്കാണു (9) കൈ നഷ്ടമായത്.

ഇന്ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിലാണു മൊഴിയെടുക്കുക. ഇന്നു ഹാജരാകണമെന്നറിയിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടിയുടെ പിതാവിന് കത്തയച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 24നു വീട്ടുമുറ്റത്തു സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണു വിനോദിനിയുടെ കൈക്കു വീണു പരിക്കേറ്റത്. എല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുറിച്ചു മാറ്റേണ്ടിവന്നു. 

ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണു കുട്ടിയുടെ കൈ നഷ്ടമാകാൻ കാരണമെന്നു കുടുംബം പരാതി നൽകിയിരുന്നു.

 

National

ടിവികെ നേതാവിന്‍റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ

പുതുച്ചേരി: പുതുച്ചേരിയിൽ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ പാർട്ടി നേതാവിന്‍റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. ടിവകെയുടെ റാലി ആരംഭിച്ചതോടെ നേതാവ് ബസി ആനന്ദ് സംസാരിക്കാൻ മുന്നോട്ട് വന്ന്, 'സ്ഥലമുണ്ട്, അകത്തേക്ക് വരൂ' എന്ന് പറഞ്ഞ് ആളുകളെ ക്ഷണിപ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥ മൈക്ക് പിടിച്ചുവാങ്ങിയത്.

ഐപിഎസ് ഉദ്യോഗസ്ഥ ഇഷാ സിംഗ് അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടഞ്ഞു. 40 പേർ മരിച്ചു എന്ന് അവർ പറയുകയും അനുവദിച്ചതിലും അധികം ആളുകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കർശനമായി അറിയിക്കുകയുമായിരുന്നു.

പുതുച്ചേരിയിലെ റാലിക്ക് കർശനമായ വ്യവസ്ഥകളാണുണ്ടായിരുന്നത്. അധികൃതർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുകയും ആൾക്കൂട്ടത്തിന്‍റെ എണ്ണം പരിമിതപ്പെടുത്തുകയും തിക്കും തിരക്കും ഒഴിവാക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനവും നിർബന്ധമാക്കിയിരുന്നു.

പുതുച്ചേരിയിലെ ഉപ്പളം എക്‌സ്‌പോ ഗ്രൗണ്ടിൽ നടന്ന റാലിക്ക് 5,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. സുരക്ഷാ ഭീഷണി വർധിപ്പിച്ചു റാലി വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ തോക്കുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇഷാ സിംഗ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ റാലിയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

Latest News

Corehub Up