ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ പുതിയ ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതൽ അന്തിമവാദം കേൾക്കും.
ഈ മാസം 22 വരെയാണ് വിശദമായ വാദംകേൾക്കലിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
വേനലവധിക്കുശേഷം കോടതി ചേരുന്പോൾ വിധി പ്രസ് താവിക്കും. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ആദ്യ മൂന്നു ദിവസം കോടതി കേൾക്കുന്നത്.
ഏപ്രിൽ 14 മുതൽ 16 വരെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലം നൽകാം. കേസിലെ അമിക്കസ് ക്യൂറിയുടെ അവസാന വാദവും 22ന് നടക്കും.