Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hippos

80 ഹിപ്പോകളെ കൊല്ലരുത്, വൻതാരയിൽ ആജീവനാന്ത അഭയം നൽകാം, കൊളംബിയയോട് അനന്ദ് അംബാനി

ജാംനഗർ: കൊളംബിയയിലെ മഗ്ദലീന നദീതടത്തിൽ ഉള്ള എണ്‍പത് ഹിപ്പോപൊട്ടാമസുകളെ കൊല്ലരുതെന്ന് കൊളംബിയൻ സർക്കാരിനോട് അഭ്യർഥിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷ, പരിചരണം, സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ വൻതാരയുടെ സ്ഥാപകനുമായ അനന്ദ് മുകേഷ് അംബാനി.

തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കൊളംബിയൻ സർക്കാരിനോട് ഒൗദ്യോഗികമായി അദ്ദേഹം ആവശ്യപ്പെട്ടു. പകരം ശാസ്ത്രീയമായും മാനുഷികമായും സുരക്ഷിതമായ രീതിയിൽ ഈ 80 ഹിപ്പോകളെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിൽ സ്ഥിരമായി താമസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവച്ചു.

കൊളംബിയയുടെ പരിസ്ഥിതി, സുസ്ഥിര വികസന മന്ത്രി ഐറീൻ വെലെസ് ടോറസിന് അയച്ച കത്തിൽ, ഓരോ ഘട്ടത്തിലും കൊളംബിയൻ അധികാരികളുടെ മേൽനോട്ടത്തിലും അംഗീകാരത്തിലും നടപ്പിലാക്കാവുന്ന സമഗ്രമായ പരിഹാരമാണ് നിർദേശിച്ചിരിക്കുന്നത്.

മൃഗക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആനന്ദ് അംബാനിയുടെ ദീർഘകാല പ്രതിബദ്ധതയും ഇതിലൂടെ പ്രതിഫലിക്കുന്നു. ഈ രംഗത്ത് നൽകിയ സംഭാവനകളെ അംഗീകരിച്ച്, ഗ്ലോബൽ ഹ്യൂമെയ്ൻ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യക്കാരനുമാണ് അദ്ദേഹം.

“ഈ എണ്‍പത് ഹിപ്പോകൾ എവിടെ ജനിക്കണമെന്ന് അവർ തിരഞ്ഞെടുക്കുകയായിരുന്നില്ല; അവർ നേരിടുന്ന സാഹചര്യം അവർ സൃഷ്ടിച്ചതുമല്ല,’’ അനന്ദ് അംബാനി പറഞ്ഞു. “അവർ ജീവിക്കുന്ന, ബോധമുള്ള ജീവികളാണ്. അവരെ സുരക്ഷിതവും മാനുഷികവുമായ മാർഗത്തിൽ രക്ഷിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടെങ്കിൽ, അതിന് ശ്രമിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്.’’

ഈ മാനുഷിക പരിഹാരം ശരിയായി വിലയിരുത്തുന്നതുവരെ കൊ ന്നൊടുക്കൽ നടപടി മാറ്റിവയ്ക്കണമെന്ന് വൻതാര ഒൗദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന വൻതാരയുടെ അടിസ്ഥാന തത്വത്തെ ഈ നിർദേശം പ്രതിഫലിപ്പിക്കുന്നു.

കൊളംബിയയിലെ മഗ്ദലീന നദീതടം ഏകദേശം 200 ഹിപ്പോപൊട്ടാമസുകളുടെ ആവാസകേന്ദ്രമാണ്. 1980-കളിൽ കൊണ്ടുവന്ന ചെറിയ കൂട്ടത്തിൽ നിന്നാണ് ഇവ വളർന്നത്. സ്വാഭാവിക ശത്രുക്കളുടെ അഭാവവും അനുകൂലമായ പരിസ്ഥിതിയും കാരണം ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചു.

ഇതോടെ ജൈവവൈവിധ്യനാശം, പരിസ്ഥിതി ദോഷം, സമൂഹസുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ജീവികളെ ‘ആക്രമണ സ്വഭാവമുള്ള സ്പീഷീസ്’ ആയി കൊളംബിയൻ അധികാരികൾ പ്രഖ്യാപിച്ചു. 80 ഹിപ്പോകളെ വധിക്കാൻ നൽകിയ അനുമതി അന്താരാഷ്ട്ര ശ്രദ്ധ നേടി, ശാസ്ത്രീയവും മാനുഷികവുമായ പകരം മാർഗങ്ങൾക്കായുള്ള ആവശ്യങ്ങളും ശക്തമായി ഉയർന്നു.

Latest News

Corehub Up