Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey

ഗുർബക്സ് സിംഗ് ഗ്രെവാൾ വിട പറഞ്ഞു

സിറക്പൂർ: ഒളിന്പിക് ഹോക്കി മെഡൽ ജേതാവ് ഗുർബക്സ് സിംഗ് ഗ്രെവാൾ (84) അന്തരിച്ചു. സിറക്പൂരിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

1968ലെ മെക്സിക്കോ സിറ്റി ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ഗ്രേവാൾ.

അപൂർവമായ ഒരു നേട്ടവും ഗുർബക്സ് ആ ഒളിന്പിക്സിൽ കുറിച്ചു. സഹോദരൻ ബൽബീർ സിംഗ് ഗ്രെവാളിനൊപ്പമാണ് അദ്ദേഹം ആ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഹോക്കി കളത്തിലെ കരിയറിനപ്പുറം ഗ്രേവാൾ വെസ്റ്റേണ്‍ റെയിൽവേയിൽ സീനിയർ സ്പോർട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിരവധി താരങ്ങളെ ഉൾപ്പെടെ റെയിൽവേസ് ഹോക്കിയിലേക്ക് കണ്ടെത്തുന്നതിലും പ്രതിഭകളെ വാർത്തെടുക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

മുംബൈയിലെ ജോലിയിൽനിന്ന് വിരമിച്ച ശേഷവും അദ്ദേഹം കായിക ഭരണത്തിൽ സജീവമായി ഇടപെട്ടു. മുംബൈ ഹോക്കി അസോസിയേഷന്‍റെ ഓണററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

District News

സംസ്ഥാന കായികമേള: ഹോക്കിയിൽ വെള്ളി

പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്തു സമാപനമാകുമെന്നിരിക്കേ പത്തനംതിട്ട ജില്ലയുടെ സ്ഥാനം പതിനാലാമത്.മെഡൽ പട്ടികയിൽ ഏതാനും താരങ്ങൾ കടന്നുകൂടിയതൊഴിച്ചാൽ കാര്യമായ ഒരു മുന്നേറ്റവും ഇക്കുറി പത്തനംതിട്ടയ്ക്കുണ്ടായില്ല.


ഗെയിംസ് വിഭാഗത്തിൽ 19 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഹോക്കിയിൽ രണ്ടാം സ്ഥാനവും ക്രിക്കറ്റ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു. ഗെയിംസ് വിഭാഗത്തിലെ ഏക വെള്ളിയാണ് ഹോക്കിയിൽ കരസ്ഥമാക്കിയത്.
കായികമേളയുടെ ഭാഗമായ ഇൻക്ലൂസീവ് സ്പോർട്സിൽ 14 വയസിനു താഴെയുള്ളവരുടെ ടീമിൽ പത്തനംതിട്ട രണ്ടാം സ്ഥാനം നേടിയിരുന്നു.


അത്‌ലറ്റിക്സിൽ പത്തോളം ഫൈനലുകൾ ഇന്നുണ്ടാകുമെങ്കിലും ജില്ലയ്ക്കു കാര്യമായ മെഡൽ പ്രതീക്ഷയില്ല. ഞായറാഴ്ച ജില്ലയുടെ മൂന്ന് താരങ്ങൾ മെഡൽ നേടി. രണ്ട് വെള്ളി ഉൾപ്പെടെ നാല് മെഡലുകളാണ് ജില്ല നേടിയിട്ടുള്ളത്.


ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിലും 400 മീറ്ററിലുമാണ് വെള്ളി നേടിയത്. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അമൽ മനോജ് ഡിസ്കസ് ത്രോയിൽ മെഡൽ കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ നേരത്തേ അമൽ വെങ്കല മെഡൽ നേടിയിരുന്നു. മാവേലിക്കര ചെറുകോൽ ഇല്ലത്ത് പരേതനായ ഡി. മനോജിന്‍റെയും കെ. അർച്ചനാമോളുടെയും മകനാണ്. എൻ.ജി. ശിവശങ്കറും അമൽ സന്തോഷ് ജോസഫുമാണ് പരിശീലകർ. കഴിഞ്ഞ സംസ്ഥാന മേളയിൽ അമൽ വെള്ളി നേടിയിരുന്നു.


ജൂണിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഇരവിപേരൂർ സെന്‍റ് ജോൺസ് എച്ച്എസ്എസിലെ സ്റ്റെഫിൻ ടൈറ്റസ് വെള്ളി മെഡൽ കരസ്ഥമാക്കി. 55.88 സെക്കൻഡിലാണ് ഫിനീഷ് ചെയ്തത്. സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ കുറിയന്നൂർ മാർത്തോമ്മാ എച്ച്എസിലെ എം. മനു വെങ്കലം നേടി.

Latest News

Corehub Up