Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Householder Dies

ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സാനിഷേധമെന്ന് ; ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ: പക്ഷാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന പരാതിയുമായി കുടുംബം. തൊടുപുഴ നടുക്കണ്ടം സ്വദേശി പൊന്നാംകുഴിയില്‍ പി.ടി. ജയകുമാറിന്‍റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ചികിത്സ നിഷേധമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

കഴിഞ്ഞ 14ന് വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞു വീണ ജയകുമാര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്ന ു. പിന്നീടാണ് പോലീസ് ഫയര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സമയത്ത് ജില്ലാ ആശുപത്രിയില്‍ അത് നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തൊടുപുഴ ചുങ്കത്തുവച്ചാണ് ജയകുമാര്‍ കുഴഞ്ഞുവീണത്. റോഡ് സൈഡില്‍ കിടക്കുന്ന ജയകുമാറിനെ പട്രോളിംഗിനിടെ പോലീസ് കണ്ടെങ്കിലും മദ്യലഹരിയില്‍ വീണുകിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കിയില്ല. പുലര്‍ച്ചെ രണ്ടോടെ പോലീസ് സംഘം വീണ്ടും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ജയകുമാര്‍ അതേസ്ഥലത്തു തന്നെ കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജയകുമാര്‍ വീട്ടിലെത്താത്തിനാല്‍ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ രാവിലെ എട്ടിന് ആശുപത്രിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ അതുവരെ യാതൊരു ചികിത്സയും ലഭ്യമാകാതെ കിടക്കുകയായിരുന്നെന്നാണ് ആരോപിക്കുന്നത്.

തിരിച്ചറിയില്‍ രേഖ ഉള്‍പ്പെടെയുള്ള പഴ്‌സ് അധികൃതര്‍ക്ക് ലഭിച്ചെങ്കിലും അതുവഴി ബന്ധുക്കളെ അറിയിക്കാന്‍ പോലും ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കള്‍ വന്നതിനു ശേഷം സ്‌കാന്‍ ചെയ്‌തെങ്കിലും സ്‌ട്രോക്ക് ആണെന്ന് മനസിലായതിനെ ത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോട്ടയത്തേക്ക് തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ കോട്ടയത്തും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാന്‍ തയാറായില്ല. ആദ്യ ദിവസം സ്‌ട്രെക്ചറില്‍ തന്നെ കിടന്ന ജയകുമാര്‍ അടുത്ത രണ്ടു ദിവസം നിലത്താണ് കിടന്നത്. തുടര്‍ന്ന് ബെഡ് കിട്ടിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല. തുടര്‍ന്ന് 10-ാം ദിവസം മരണപ്പെടുകയായിരുന്നു.

ആശുപത്രികളില്‍ ഉണ്ടായ വീഴ്ചയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ജയകുമാറിന്‍റെ മൃതദേഹം ഇന്നലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: സുഷമ.

Latest News

Corehub Up