റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയായാണ് ഈ ആക്രമണത്തെ കാണുന്നത്.
ശത്രുരാജ്യം വിക്ഷേപിച്ച മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചതായും എയർബേസിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രയേലും തമ്മിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇറാൻ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്‍റെ ഉള്ളിലുള്ള ഏകദേശം 200 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ ഇറാന്‍റെ മിസൈൽ ലോഞ്ചറുകളും നാവിക കപ്പലുകളും ഉൾപ്പെടുന്നു. ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങൾക്ക് നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്‍റെ വല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.