Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iraq

മഴ, ഇടിമിന്നൽ...പിന്നാലെ ഫ്രാന്‍സിന്‍റെ ഗോൾ മഴ; നോക്കൗട്ടിലേയ്ക്ക് മുന്നേറി എംബാപ്പെയും സംഘവും 

ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൈലിയൻ എംബാപ്പെയും സംഘവും വിജയിച്ചതോടെ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് നോക്കൗട്ടിലേയ്ക്ക് മുന്നേറി. 

ഫ്രാൻസിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സര ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും ഒക്കെ പലതവണ ഗോളിനടുത്തെത്തി. മത്സരം 14 മിനിറ്റ് എത്തിയപ്പോൾ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. സൂപ്പർ താരം കൈലിയൻ എംബെപ്പെ തന്നെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ബോക്സിന് വെളിയിൽ നിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോളി മറികടന്ന് പോസ്റ്റിൽ കയറുകയായിരുന്നു. 

പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് പോസ്റ്റിലെത്തി. എന്നാൽ ഗോൾ മാത്രം വന്നില്ല. ഒടുവിൽ 1-0 ത്തിന് ആദ്യ പകുതി അവസാനിച്ചു. ഇതിനിടയിൽ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും പുനരാരംഭിച്ചു. 

54-ാം മിനിറ്റിൽ എംബാപ്പെ തന്നെ ഫ്രാൻസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ഫിഫ ലോകകപ്പുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 16 ആയി. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണൽ മെസി മാത്രമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. 

ഒസ്മാൻ ഡെംപെലെ 66-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഫ്രാൻസിന്‍റെ ഗോൾ നേട്ടം മൂന്ന് ആയി. പിന്നീടും ഗോൾ നേടാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം 3-0 ത്തിന് അവസാനിച്ചതോടെ ഫ്രാൻസ് നോക്കൗട്ടിലേയ്ക്ക് മുന്നേറി. ആദ്യ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു എംബാപ്പെയും സംഘവും. 

International

അമേരിക്കയുടെ സൈനിക വിമാനം ഇറാക്കിൽ തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്‌പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

International

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

ബാഗ്ദാദ്: ഉയിർത്തെഴുന്നേൽക്കുന്ന മാർ ബെഹ്‌നാം ആശ്രമത്തിലെ ചുവർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പുനരുദ്ധാരണത്തിന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മായ്ക്കാനാവാത്ത വിശ്വാസത്തിന്‍റെയും കലയുടെയും ദൈവമുദ്രകൾ ഇറാക്കിന്‍റെ മണ്ണിൽ വീണ്ടും തെളിയുമ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു.

ശ്രമകരമായ ദൗത്യം

ആഗോളഭീകരസംഘം തച്ചുതകർത്ത ഇറാക്കിലെ വിഖ്യാതമായ മാർ ബഹനാൻ - സാറ ആശ്രമത്തിലെ 13-ാം നൂറ്റാണ്ടിൽ തീർത്ത ചുവർശില്പങ്ങൾ (റിലീഫ്) പുനരുദ്ധാരണത്തിലൂടെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്‍റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പുനരുദ്ധാരണം സാധ്യമാക്കുന്നത്.

80 ശതമാനം തകർത്തു

പത്തു വർഷം മുമ്പ് ഐസ് ഭീകരർ ഇറാക്കിന്‍റെ വടക്കൻ മേഖലകൾ കീഴടക്കിയപ്പോൾ, അവരുടെ ആദ്യം ലക്ഷ്യങ്ങൾ മേഖലയിലെ പുരാതന സാംസ്കാരിക പൈതൃകങ്ങളായിരുന്നു. ആശ്രമത്തിലെ പ്ലാസ്റ്റർ ചുവർചിത്രങ്ങൾ 80 ശതമാനത്തോളം അവർ തകർത്തു. വി. ബഹനാന്‍റെയും സഹോദരി സാറയുടെയും രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തുന്ന ശില്പങ്ങൾ ലോകത്തിലെതന്നെ അപൂർവ നിർമിതികളായാണു കരുതപ്പെടുന്നത്. ദൈവികമായ ഇടപെടലിലൂടെയാണ് പുനരുദ്ധാരണം സാധ്യമായതെന്നു ആശ്രമശ്രേഷ്ഠൻ, കോർബിഷപ്പ് മസെൻ മറ്റോക്ക പറയുന്നു.

അമൂല്യ സൃഷ്ടികൾ

നാലു മീറ്റർ നീളമുള്ള വി. ബഹനാന്‍റെ ചിത്രവും രണ്ടു മീറ്റർ ഉയരമുള്ള വിശുദ്ധ സാറയുടെ ചിത്രവും കേവലം കലാസൃഷ്ടികളല്ല. അതിലെ ഓരോ നിറത്തിനും ഓരോ അർഥമുണ്ട്. റോയൽ ബ്ലൂ സ്വർഗത്തെ സൂചിപ്പിക്കുന്നു. രക്തസാക്ഷിത്വത്തിന്‍റെ പ്രതീകമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പച്ച നിത്യജീവനിലേക്കുള്ള പ്രയാണം സൂചിപ്പിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന വി. ബഹനാൻ തിന്മയെ തോൽപ്പിക്കുന്നതും മാലാഖമാർ അദ്ദേഹത്തെ സ്വർഗത്തിലേക്കു സ്വീകരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്ന ഈ രൂപങ്ങൾ അതിമനോഹരമാണ്. അറബിക്, സുറിയാനി ലിപികൾ ചിത്രത്തിനുചുറ്റും കൊത്തിയിരിക്കുന്നു. 

Latest News

Corehub Up