വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് പിന്മാറിയതിനെ തുടർന്ന് വെള്ളിയാഴ്ച ജനീവയിൽ നടക്കേണ്ടിയിരുന്ന ഇറാൻ - അമേരിക്ക ഉഭയകക്ഷി ചർച്ച റദ്ദാക്കി. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത സൈനിക ആക്രമണങ്ങൾ മധ്യേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ പിന്മാറ്റം.
അതേസമയം ലബനനിലുണ്ടായ ആക്രമണത്തിൽ 18 പേർ മരിച്ചു. ഇത് ധാരണയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പടെ ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ചർച്ചയാവുകയാണ്.
ഇസ്രയേലിനെ സംരക്ഷിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു പ്രസ്താവന. ഇറാൻ - അമേരിക്ക സമാധാന ധാരണയുടെ ഭാഗമായി ഹോർമൂസ് തുറന്നെങ്കിലും മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം നടക്കുന്നതിനാൽ കപ്പൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.