ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന. ജമ്മുവിലെ പൂഞ്ചിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചുവച്ച നിലയിലുള്ള സ്ഫോടക വസ്തു കണ്ടെത്തി.
റോഡരികിൽ നിന്നാണ് നാല് കിലോയോളം സ്ഫോടക വസ്തു അടങ്ങിയ ഭക്ഷണപാത്രം കണ്ടെത്തിയത്. ഇത് നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂഞ്ചിലെ ഒരു പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.
സ്ഫോടക വസ്തു കണ്ടെത്തിയ സ്ഥലത്ത് പാചകം ചെയ്ത ഭക്ഷണവും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് സൈന്യവും പോലീസും ശക്തമായ തെരച്ചിൽ തുടരുന്നുണ്ട്. ഭീകരവാദികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.