ചെന്നൈ: സർക്കാർ പരിപാടികളിൽ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആദ്യം തന്നെ ആലപിക്കുന്നത് ഉറപ്പാക്കാനായുള്ള സുപ്രധാന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
അമ്മയെ പോലെയാണ് മാതൃഭാഷയെന്നും എന്നാൽ തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴിന്റെ പെരുമയ്ക്ക് തിരുക്കുറൽ ഒന്ന് മാത്രം മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളിൽ സംസ്ഥാന ഗീതം ഉൾപ്പെട്ടിരുന്നില്ല.
തമിഴ് തായ് വാഴ്ത്തിന്റെ കാര്യത്തിൽ സർക്കാർ ഒരുതരത്തിലും പിന്നോട്ടുപോവില്ലെന്ന് വിജയ് വ്യക്തമാക്കി. മനോന്മണീയം സുന്ദരനാർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമത് പാടിയത് വിവാദമായിരുന്നു.