തിരുവനന്തപുരം: ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്ത്തകന്, മൃദുഭാഷി, സഹൃദയന്, ഏത് വിഷയത്തലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാന്‍ പറ്റുന്ന തരത്തില്‍ അനുഭവങ്ങളും ജ്ഞാനവും ഉള്ള വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
കേരളം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍, എന്നും മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ സമീപിച്ച ഒരാള്‍ ഇതൊക്കെയാണ് എന്‍.ആര്.എസ് ബാബു. അതിനെല്ലാമുപരി നിറഞ്ഞ സ്നേഹമായിരുന്നു എന്‍.ആര്.എസ്.
2001-ല്‍ ആദ്യം എംഎല്‍എ ആകുന്നതിന് മുന്‍പേ എന്‍.ആര്.എസ് ബാബുവിനെ കുറിച്ച് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. നിയമസഭാ സമാജികനെന്ന നിലയില്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് എന്‍.ആര്.എസ്. ബാബു എന്ന മാധ്യമ പ്രവര്ത്തകന് അടുത്ത സുഹൃത്തും നല്ലൊരു ഉപദേശകനുമായി.
മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാ നഷ്ടമമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.