സിനിമ എന്നും തന്റെ മനസിലുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ലെന്നും നടി വിസ്മയ മോഹൻലാൽ. തന്റെ ശരീരപ്രകൃതിയും മലയാളം അറിയില്ലാത്തതുമാണ് ആത്മവിശ്വാസം ഇല്ലാതാക്കിയതെന്ന് വിസ്മയ പറയുന്നു.
റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിസ്മയ മോഹന്‍ലാല്‍.
''തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്ക്കുമ്പോള്, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്.
ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.
ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന് വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിംഗ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ ദിവസത്തിസംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.െ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തു. വിസ്മയ പറഞ്ഞു.