ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.
കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.