എടക്കര: കൂട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തിയ വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങി മരിച്ചു. പാലേമാട് എസ്വിഎച്ച്എസ്എസ് എട്ടം ക്ലാസ് വിദ്യാര്‍ഥി ചാത്തംമുണ്ട പീപ്പിള്‍സ് വില്ലേജ് പരപ്പന്‍ ഷമീറിന്റെ മകന് ഷാമില്‍ (13) ആണ് ചാലിയാര്‍ പുഴയുടെ പോത്തുകല്ല് കടവില്‍ മുങ്ങി മരിച്ചത്.
ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. നല്ലംതണ്ണി ത്വയിബത്തുല് ഉലൂം അക്കാഡമിയില്‍ പഠിക്കുന്ന ഷാമില്‍, ദര്‍സിന്റെ പിരിവിനായാണ് മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പോത്തുകല്ലിലെത്തിയത്. സുഹൃത്തുക്കളെ പുഴ കാണിക്കാനായി ചാലിയാറിന്റെ പോത്തുകല്ല് കടവിലെ താല്‍ക്കാലിക പാലത്തിന് സമീപമെത്തിയ ഷാമില്‍ പുഴയിലിറങ്ങുകയും കയത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ഷാമിലിനെ കിട്ടിയത്. ഉടന്‍ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാത്രി ഏഴോടെ മണിയോടെ പീപ്പിള്‍സ് വില്ലേജിലെ വീട്ടിലെത്തിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ഭൂദാനം തുടിമുട്ടി ജുമാ മസ്ജിദിൽ നടക്കും. നുസ്റത്താണ് മാതാവ്. സഹോദരങ്ങള്‍: ഫയാസ്, ഫായിസ, ജസ.