Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralauniversity

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

2026 ജൂലൈ 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‍സി (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷകൾ 24 ലേക്ക് പുനഃക്രമീകരിച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

ഒന്നാം വർഷ ബിരുദ പ്രവേശനം 2026 -27

സപ്ലിമെന്‍ററി അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷനുകൾ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം. നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ പുതിയ രജിസ്ട്രേഷൻ നടത്താം. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ അപേക്ഷകർക്കും പ്രൊഫൈലിൽ പുതിയ കോളേജ്, കോഴ്സ് ഓപ്ഷനുകൾ ഉൾപ്പെടുത്തൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും അവസരം പ്രയോജനപ്പെടുത്താം. നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/ സ്പെഷ്യൽ വെയിറ്റേജ്) ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുളളൂ. നിലവിൽ അലോട്ട്മെന്‍റ് ലഭിക്കാത്ത വിദ്യാർഥികൾ പഴയ ഓപ്‌ഷനുകൾ നിലനിർത്തുന്ന പക്ഷം ടി ഓപ്‌ഷനുകൾ സപ്ലിമെന്‍ററി അലോട്ട്മെൻരിനായി പരിഗണിക്കും. എന്നാൽ പുതുതായി ഓപ്ഷൻ നൽകിയാൽ അവർ പ്രൊഫൈലിൽ മുൻപ് നൽകിയ ഓപ്ഷനുകൾ ക്യാൻസൽ ആകുകയും പുതിയതായി നൽകിയ ഓപ്ഷനുകൾ മാത്രം തുടർന്നുവരുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലേക്ക് പരിഗണിക്കും.
മുൻ അലോട്ട്മെന്‍റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്‍റ് റദ്ദായ അപേക്ഷകരുടെയും, ഫീസ് അടച്ചിട്ടും കോളജിൽ പ്രവേശനം നേടാൻ സാധിക്കാത്ത അപേക്ഷകരുടെയും മുൻ അലോട്ട്മെന്‍റിൽ നൽകിയ ഓപ്ഷനുകൾ അലോട്ട്മെന്‍റിലേക്ക് പരിഗണിക്കുന്നതല്ല. പ്രസ്തുത വിദ്യാർഥികൾക്ക് സപ്ലിമെന്‍ററി
അലോട്ട്മെന്‍റിൽ താത്പര്യമുള്ളപക്ഷം ആയതിലേക്ക് പരിഗണിക്കപ്പെടുന്നതിലേക്കായി പുതിയതായി ഓപ്ഷനുകൾ നൽകണം.
ഹെൽപ്പ് ലൈൻ നമ്പർ : 8281883052.

ഒന്നാം വർഷ ബിഎഡ് പ്രവേശനം; സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള സ്പോർട്സ്
ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ്
പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ 18, 10.00 മണിക്ക് മുൻപായി എല്ലാ അസ്സൽ
സർട്ടിഫിക്കറ്റുകളും സഹിതം ഇ എം എസ് ഹാൾ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ ഹാജരാകണം. ഹെൽപ് ലൈൻ
നമ്പർ: 8281883053, ഇ-മെയിൽ : [email protected].

പരീക്ഷാഫലം

2026 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎൽ (ഈവനിംഗ് കോഴ്സ്‌) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 ജൂലൈ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സ്പോട്ട് അഡ്മിഷൻ

കീഴിൽ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്‌കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2026 - 2028 ബാച്ച് പ്രവേശനത്തിന് എംബിഎ (ജനറൽ) ST – 1, എംബിഎ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് BPL (EWS) – 1,
ST – 1, എംബിഎ ട്രാവൽ ആന്റ് ടൂറിസം BPL (EWS) – 4, SC – 4, ST – 2, SEBC – EZHAVA – 3, SEBC MUSLIM – 2 എന്നീ ഒഴിവുകളിലേക്ക് 2026 ജൂലൈ 18 (ശനി) രാവിലെ 11 മണി മുതൽ, കാര്യവട്ടം ഐ.എം.കെ. യിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് : ₹1000/- (ആയിരം രൂപ), SC/ST വിഭാഗത്തിന് ₹500/- (അഞ്ഞൂറ് രൂപ).

പരീക്ഷാ വിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്‍സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ, സെപ്റ്റംബർ 2026 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ – അപേക്ഷ ക്ഷണിച്ചു

പിഎച്ച്ഡി കോഴ്‌സ് വർക്ക് (ജൂലൈ 2026 സെഷൻ) പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി 31. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പിഎച്ച്ഡി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 24 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന 2026 പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയ്ക്ക് യോഗ്യരായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥികൾക്ക് ഓൺലൈനായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.research.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശി
ക്കാവുന്നതാണ്.

ടൈംടേബിൾ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നാലാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്‍ററി - 2019 അഡ്മിഷൻ, മേഴ്‌സിചാൻസ് - 2018 അഡ്മിഷൻ), ജൂലൈ 2026 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‍സി ജിയോളജി പ്രാക്ടിക്കലിന്‍റെയും ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് പരീക്ഷകളുടെ ഡിസ്സെർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ & വൈവവോസി

2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്‌ത നാലാം സെമസ്‌റ്റർ എംഎസ്‍സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ്, എംഎസ്‍സി ഹോം സയൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ & വൈവവോസി 21 മുതൽ 22 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്‌റ്റർ എംഎസ്‍സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്/വൈവവോസി പരീക്ഷകൾ 17 മുതൽ 21 വരെ അതാത് കോളജുകളിൽവച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബിടെക് (2008 സ്കീം), ജൂൺ 2025, നാലാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഓഗസ്റ്റ് 2025 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെ VII സെക്ഷനിൽ ഹാജരാകണം.

Editorial

വിദ്യാഭ്യാസ രംഗത്തെ രാഷ്‌ട്രീയ വീതംവയ്പ്

കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്‌ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്‌ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്‌ട്രീയത്തിന്‍റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്‌ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്‍റെ ആവശ്യമില്ലല്ലോ. ഇതിന്‍റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്‌ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.

ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്‍റെ തുടക്കം. സർക്കാരിന്‍റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ്‍ 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്‍നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്‍കുമാര്‍ അനുമതി നിഷേധിച്ചു.

എന്നാല്‍, ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് തന്‍റെ അറിവില്ലാതെ റദ്ദാക്കാന്‍ ശ്രമിച്ചതിനു വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്‍റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.

സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്‌ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്‌ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്‌ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്‌ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്‌ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്‌ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.

Latest News

Corehub Up