Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidney

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പേരില്‍ തട്ടിപ്പ്; പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് തമിഴ് വംശജരായ മലേഷ്യന്‍ കുടുംബത്തിന്‍റെ പക്കല്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ഒത്തുതീര്‍പ്പിലേക്ക്. ആരോപണവിധേയനായ എറണാകുളം സ്വദേശി സാദിഖ് പണം തിരിച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണു പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്.

പോലീസ് ഇടപെട്ടു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെന്നൈയിലാണെന്നും രണ്ടു ദിവസത്തിനകം പണം നല്‍കാമെന്നുമാണ് സാദിഖ് പോലീസിനെ അറിയിച്ചിട്ടുള്ളത്. പണം മുഴുവന്‍ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് തട്ടിപ്പിനിരയായ കുടുംബം.

പണം നഷ്‌ടപ്പെട്ട കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്. പണം നഷ്‌ടപ്പെട്ട സംഭവത്തില്‍ കഴിഞ്ഞദിവസം തട്ടിപ്പിനിരയായ കുടുംബം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നിലവില്‍ കേസുള്ളതിനാല്‍ ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പോലീസ് കുടുംബത്തെ അറിയിച്ചിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് സാദിഖ് പണം തട്ടിയത്. അഞ്ചു ലക്ഷം രൂപ നേരിട്ടും 45 ലക്ഷം രൂപ ബാങ്ക് വഴിയുമാണ് കുടുംബം സാദിഖിനു കൈമാറിയത്. പിന്നീട് ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്.

പണം തിരികെ ലഭിക്കാതായതോടെ രോഗിയായ വയോധികന്‍റെ സഹോദരിയും ബന്ധുക്കളും കൊച്ചിയിലെത്തുകയായിരുന്നു. നിലവില്‍ രോഗിയായ 63കാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Health

വൃക്കകളുടെ ആരോഗ്യനില ശ്രദ്ധിക്കണം

പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്.

പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

എന്തൊക്കെ ശ്രദ്ധിക്കണം?

ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

ഇവയ്ക്കുശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.

രക്തപരിശോധന

രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവുമായ ആഹാരക്രമമാണ്

ഡോക്ടർമാർ പ്രമേഹം

ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.

ഉപ്പ് കുറഞ്ഞ അളവിൽ

  • പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗവും പ്രമേഹം ഉള്ളവർ ഒഴിവാക്കണം.
  • വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്.
  • ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്.
  • മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.
  • ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം. ദിവസവും അര മണിക്കൂർ രാവിലെയും വൈകുന്നേരവും നടക്കുന്നത് ഉചിതം. ജോഗിംഗ്, നീന്തൽ എന്നിവയും നല്ല വ്യായാമങ്ങളാണ്.

വ്യായാമം എന്തിന്?

  • വ്യായാമം ചെയ്യുന്നതുവഴി രക്തത്തിലെ പഞ്ചസാരനിലയുടെ നിയന്ത്രണം സാധ്യമാകുന്നതിനു പുറമെ വേറെയും നേട്ടങ്ങളുണ്ട്.
  • ഹൃദയത്തിന്‍റെ പ്രവർത്തനം ആരോഗ്യ കരമായ നിലയിലാകും.
  • രക്തസമ്മർദവും കൊളസ്ട്രോളിന്‍റെ നിലയും ഉയരാതിരിക്കാനും സഹായിക്കും.

    രക്തക്കുഴലുകളിൽ തടസങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഇല്ലാതാകും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Health

ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം: അടിയന്തര ശസ്ത്രക്രിയ എപ്പോൾ?

വൃക്കവീക്കത്തിനു പരിഹാരമായി

ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണു ചെയ്യുന്നത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂത്രതടസം നേരിടുന്ന ഭാഗം നീക്കം ചെയ്ത് ബാക്കി ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഒരു സ്റ്റെന്‍റ് ഇടുകയും, പിന്നീട് ഒരു മാസത്തിനുശേഷം ഇതു നീക്കം ചെയ്യുകയും തുടര്‍ന്നുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം 1-3 മാസത്തിനുശേഷം വൃക്കവീക്കം കുറഞ്ഞോ എന്നത് സ്‌കാനിംഗിലൂടെ പരിശോധിക്കണം.

ന്യൂക്ലിയാർ സ്കാൻ

വൃക്കയുടെ പ്രവര്‍ത്തനം നടത്തുന്ന ഭാഗത്ത് മുമ്പ് കട്ടി കുറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അവിടെ കട്ടി കൂടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വര്‍ഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഡോക്ടറെ കാണേണ്ടതാണ്.

പിന്നീട് ന്യൂക്ലിയര്‍ സ്‌കാന്‍ ചെയ്തതിനുശേഷം വൃക്കവീക്കം കുറഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

95% വിജയ സാധ്യത

ചില കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയയ്ക്കുശേഷവും വൃക്കകളുടെ വലുപ്പം കൂടിയതായി കണ്ടുവരാറുണ്ട്. ആദ്യം വീക്കം വന്നതിനാല്‍ വൃക്കകളുടെ ഇലാസ്തികത നഷ്ടമായതു കൊണ്ടാണ് വീക്കം ഉള്ളതായി കാണുന്നത്.

മൂത്രതടസലക്ഷണം ഒന്നും തന്നെ ഇല്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ശസ്ത്രക്രിയയുടെ ആവശ്യമില്ല. 95% വിജയ സാധ്യതയുള്ള ഒരു ശസ്ത്രക്രിയയാണ് ഫൈലോപ്ലാസ്റ്റി Pyeloplasty).

ശസ്ത്രക്രിയ ചെയ്യേണ്ടത്...

നവജാതശിശുക്കളില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്കയുടെ വലിപ്പം വളരെ കൂടുതലായി കാണുകയാണെങ്കില്‍ ബാക്കി പരിശോധനകള്‍ക്കുശേഷം മൂത്രതടസം നേരിടുന്നു എന്നു മനസിലാക്കിയാല്‍ ഉടനെതന്നെ ശസ്ത്രക്രിയ ചെയ്യേണ്ടതാണ്.

സാധാരണയായി ടെസ്റ്റുകള്‍ എല്ലാം ചെയ്തതിനുശേഷം ബ്ലോക്ക് ഉണ്ടെന്നു തീര്‍ച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഫൈലോപ്ലാസ്റ്റി (Pyeloplasty) ചെയ്യേണ്ടത്.

ഡോക്ടര്‍ പരിശോധിച്ചശേഷം കുഞ്ഞിന്‍റെ ഈ അവസ്ഥ ഭേദമാകാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സമയമാണ് ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യസ്ഥിതി അറിയുന്നതിനുള്ള സ്‌കാനുകള്‍ ചെയ്യേണ്ടത് അനിവാര്യമാണ്.

വിവരങ്ങൾ: ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്‍റ് പീഡിയാട്രിക് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Latest News

Corehub Up