കൊച്ചി: ഹോട്ടൽ മേഖലയ്ക്കായി വനിതാ തൊഴിൽ കൂട്ടായ്മകളും കോമൺ കിച്ചണുകളും സൃഷ്ടിക്കണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സംസ്ഥാനത്തെ ഹോട്ടല്‍, ടൂറിസം മേഖലകൾ നേരിടുന്ന രൂക്ഷമായ തൊഴിലാളിക്ഷാമം സംബന്ധിച്ചു കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആർഎ) ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
തൊഴിലാളികളുടെ ലഭ്യതക്കുറവ് ഹോട്ടല്‍, ടൂറിസം മേഖലകളെ ഗുരുതരമായി ബാധിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്.
ഈ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ സ്തീകള്‍ക്കു ഹോട്ടല്‍, റസ്റ്ററന്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും ചര്‍ച്ചചെയ്യുമെന്നും കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.