Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kk Shailaja

ഭരിക്കുന്നത് ആരെന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്; ആരോഗ്യമന്ത്രിയെ വിമർശിച്ച് കെ.കെ.ഷൈലജ

കാസർഗോഡ്: ഭരിക്കുന്നവര്‍ കൊള്ളാത്തതുകൊണ്ടാണ് നിപ പോലുള്ള അസുഖങ്ങള്‍ വരുന്നതെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ പഴയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഭരിക്കുന്നത് ആരെന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നതെന്ന് ഷൈലജ പ്രതികരിച്ചു.

കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുമ്പ് തന്നെ നിപ റാണി എന്ന് വിളിച്ച് അപമാനിച്ചിരുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ നടത്തില്ല. കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണം. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം ഇതിനായി പൂർണ്ണ സജ്ജമാണെന്നും അവർ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യവിലോപം കാണിക്കരുത്. വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

 

Kerala

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല; എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും: കെ.കെ. ശൈലജ

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്‍റെയും മറ്റ് പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും ശൈലജ കൂട്ടിച്ചേർത്തു.

"ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.'-ശൈലജ പറഞ്ഞു.

"മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ.'-ശൈലജ അഭിപ്രായപ്പെട്ടു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന്‍റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.

Latest News

Corehub Up